ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് മുകുൾ വാസ്നിക് മത്സരിക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് ് അശോക് ഗെലോട്ട് മത്സരത്തിൽ നിന്ന് പിൻമാറിയ സാഹചര്യത്തിലാണ് മുകുൾ വാസ്‌നിക്കിന്റെ രംഗപ്രവേശം. അദ്ദേഹം നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ്‌വിജയ സിംഗ്, തിരുവനന്തപുരം എം,പി ശശി തരൂർ എന്നിവരാണ് നിലവിൽ മത്സര രംഗത്തുള്ളത്. നേരത്തെ ജി23 ഗ്രൂപ്പിൽ സജീവമായിരുന്ന വാസ്‌നിക് ഇപ്പോൾ നെഹ്റു കുടുംബവുമായി അടുപ്പത്തിലാണ്. അതിനാൽ കോൺഗ്രസ് നേതൃത്വത്തിന്റെ അനൗദ്യോഗിക പിന്തുണ വാസ്നിക്കിന് ലഭിച്ചേക്കും എന്നാണ് വിവരം.
അതേസമയം രാജസ്ഥാനിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |