അഹമ്മദാബാദ്: ഏഴുവർത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ കായിക മേളയായ ദേശീയ ഗെയിംസിന് ഗുജറാത്തിൽ തിരിതെളിഞ്ഞു. അഹമ്മദാബാദിലെ മൊട്ടേരയിലെ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗാലറിയിൽ ആവേശത്തിരതീർത്ത പതിനായിരങ്ങളെ സാക്ഷിയാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി 36-ാമത് ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കായിക മന്ത്രി അനുരാഗ് തൂക്കൂർ, ബോളിവുഡ് താരങ്ങൾ, പ്രമുഖ കായിക താരങ്ങൾ എന്നിവരെല്ലാം ഉദ്ഘാടനച്ചങ്ങിൽ പങ്കെടുത്തു. മാർച്ച് പാസ്റ്റിൽ
ക്യാപ്ടൻ ശ്രീശങ്കറും ടീമിന്റെ ചീഫ് ഡി മിഷൻ വി.ദിജുവും കേരളത്തിന്റെ പതാകയേന്തി. ഒക്ടോബർ 12 വരെയാണ് ഗെയിംസ്.
ഗെയിംസ് വിശേഷങ്ങൾ
6
- ഗുജറാത്തിലെ ആറ് നഗരങ്ങളിലായാണ് പ്രധാനമായും ഇത്തവണത്തെ ദേശീയ ഗെയിംസ് നടക്കുന്നത്. അഹമ്മദാബാദ്, സൂറത്ത്, ഗാന്ധിനഗർ,രാജ്കോട്ട്, വഡോദര,ഭാവ്‌നഗർ എന്നിവിടങ്ങളിൽ. ട്രാക്ക് സൈക്ലിംഗ് മത്സരങ്ങൾ മാത്രം ഡൽഹിയിൽ നടക്കും.
2000
- കോടി രൂപ മുടക്കിയാണ് ദേശീയ ഗെയിംസിനായി സ്റ്റേഡിയങ്ങൾ സജ്ജീകരിച്ചത്.
8000
-36 കായിക ഇനങ്ങളിലായി എണ്ണായിരത്തോളം കായിക താരങ്ങൾ ഗെയിംസിൽ മാറ്രുരയ്ക്കും.
599
- 436 കായിക താരങ്ങളും 123 ഒഫീഷ്യലുകളുമുൾപ്പെടെ 599 അംഗ ടീമിനെയാണ് ഇത്തവണ കേരളം അണിനിരത്തുന്നത്.
696-
ആതിഥേയരായ ഗുജറാത്താണ് ഏറ്രവും വലിയ ടീം. 696 പേരാണ് ഗുജറാത്ത് ടീമിലുള്ളത്.
2015-
ഏഴ് വർഷം മുൻപ് കേരളത്തിലാണ് ദേശീയ ഗെയിംസ് അവസാനമായി നടന്നത്.
യോഗാസനയും, മല്ലകാമ്പയുമാണ് ഇത്തവണത്തെ ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ ഇനങ്ങൾ,
ലൈവ്:ഗെയിംസിന്റെ തത്സമയ സംപ്രേഷണം ഡി ഡി സ്പോർട്സ് ചാനലിലും പ്രസാർ ഭാരതി സ്‌പോർട്സ് യൂ ട്യൂബ് ചാനലിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |