റാന്നി : പെരുനാട് - പെരുന്തേനരുവി റോഡിൽ അറയ്ക്കമൺ ചുട്ടിപ്പാറ റോഡ് സംഘമിക്കുന്നിടത്തെ കലുങ്കിന്റെ നിർമ്മാണം ആരംഭിച്ചു.വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നതും ബലക്ഷതം സംഭവിച്ചതുമായിരുന്നു. ഇടിതാങ്ങി ഇല്ലാത്തതുമൂലം നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. റോഡിലെ ഏറ്റവും വളവു കൂടിയ പ്രദേശമാണ് ഇത്. വർഷങ്ങളായി തകർന്നു കിടക്കുന്ന കലുങ്കിന്റെ അവസ്ഥ കേരള കൗമുദി മുമ്പ് വാർത്ത നൽകിയിരുന്നു. പെരുന്തേനരുവി ടൂറിസവുമായി ബന്ധപ്പെട്ട് നിരവതി ആളുകൾ യാത്ര ചെയ്യുന്ന ഈ റോഡിൽ കലുങ്കിനോട് ചേർന്ന് അപകടങ്ങളും പതിവായിരുന്നു. ശബരിമല പാത നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷംതോറും പി.ബ്ലിയു റോഡ് പുനരുദ്ധീകരിക്കുമെങ്കിലും കലുങ്കിന്റെ സ്ഥിതി മോശമായി തുടരുകയായിരുന്നു. രണ്ടു റോഡുകൾ ചേരുന്ന പ്രദേശം ആയതിനാലും മഴക്കാലത്ത് അപകട സാദ്ധ്യ ഏറെയാണ്.
പ്രളയത്തിൽ അടിഞ്ഞു കൂടിയ ചെളിയും ചരൽ മണ്ണും മറ്റും റോഡിൽ കെട്ടിനിന്നു വഴുക്കൽ ഉണ്ടാവുന്നതും അപകടങ്ങൾക്ക് കാരണമായിരുന്നു.
ഗതാഗത നിയന്ത്രണം
നിലവിലുള്ള കലുങ്ക് പൂർണമായും പൊളിച്ച ശേഷം 10 മീറ്റർ വീതിയിലാണ് പുതിയ കലുങ്ക് നിർമ്മിക്കുന്നത്. 25 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. ഒരുവശം പൊളിച്ചു പണികൾ ആരംഭിച്ചതിനാൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കും.
........
-നിർമ്മാണച്ചലെവ് 25 ലക്ഷം
-10 മീറ്റർ വീതിയിൽ പുതിയ കലുങ്കിന്റെ നിർമ്മാണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |