വീട്ടിലെ ബെഡ്‌റൂമിൽ ഒപ്പം വേണമെന്ന് പറഞ്ഞു
സ്വർണക്കൊലുസുകൾ അണിയിച്ചു
സ്വകാര്യ ചിത്രങ്ങളും പുസ്തകത്തിൽ
തിരുവനന്തപുരം: ഭാര്യ ഒപ്പമില്ലാതിരുന്ന സന്ദർഭത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ തന്നെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയെന്നും ഈ ബെഡ്‌റൂമിൽ എനിക്കൊപ്പം നീയുണ്ടാവണമെന്നാണ് എന്റെ ആഗ്രഹമെന്ന് പറഞ്ഞതായും 'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ. പുസ്തകം പുറത്തിറങ്ങി. ശിവശങ്കറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും സ്വപ്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരുമിച്ചുള്ള ഒരു യാത്രാസമയത്ത് കാലുകൾ കാട്ടാൻ പറഞ്ഞ ശിവശങ്കർ തന്റെ കാലുകൾ രണ്ടും കൈയ്യിലെടുത്ത് സ്വർണക്കൊലുസുകൾ അണിയിച്ചെന്നും വെളിപ്പെടുത്തി. മാസത്തിൽ രണ്ടുതവണ യാത്ര ചെയ്യണമെന്നും ഒരുമിച്ച് കഴിയണമെന്നും അതിൽ സെക്‌സ് പാടില്ലെന്നും ശിവശങ്കർ പറഞ്ഞിരുന്നു. ഔദ്യോഗിക മീറ്റിംഗുകളുടെ പേരിൽ തെക്കേ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങി. തനിക്ക് ഇവിടെയെല്ലാം അധികാരമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ഒരേ മുറിയിൽ ഒരേ കട്ടിലിൽ അദ്ദേഹം തന്നെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും. സ്‌നേഹത്തോടെ എന്റെ നെറ്റിയിലും കവിളിലുമൊക്കെ ഉമ്മവയ്‌ക്കും. പിന്നെ കഥ കേൾക്കലും കളളുകുടിയുമാണ്. കേരളം വിട്ടുകഴിഞ്ഞാൽ റോഡിലൂടെ തന്റെ കൈപിടിച്ച് നടക്കും. കേരളത്തിലെ റോഡിൽ എനിക്കിത് പറ്റില്ലല്ലോ പാർവതീ എന്ന് അദ്ദേഹം ഇടയ്‌ക്കിടെ പറയും.
യാത്രകളിൽ കാല്‌പനികനായ കാമുകനായിരുന്നു അദ്ദേഹം. മാളുകളിൽ യുവ ദമ്പതികൾക്കിടയിലൂടെ എന്നെ ചേർത്തുപിടിച്ച് നടക്കുന്നതിൽ അദ്ദേഹം പ്രത്യേകം സന്തോഷം കണ്ടെത്തി. ഹോട്ടൽ മുറികളിൽ ഒരുമിച്ചിരിക്കുമ്പോൾ ഞാൻ ജനിക്കും മുമ്പുളള മലയാള ഗാനങ്ങൾ കേൾക്കും. മകളെ ഏത് കോളേജിൽ ചേർക്കണമെന്ന് നിർദ്ദേശിച്ചതും ശിവശങ്കറാണ്.
അദ്ദേഹത്തിന്റെ വിവിധ പദ്ധതികൾക്ക് കോൺസുലേറ്റിന്റെ ആളെന്ന നിലയിൽ തന്നെ പരിചയപ്പെടുത്തിയിരുന്നു. അധികജോലികൾക്ക് കോൺസുലേറ്റിൽ നിന്ന് ലഭിച്ചിരുന്ന പണം ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് ഫിക്‌സഡ് ഡെപ്പോസിറ്റാക്കിയത്. ലൈഫ് മിഷൻ ഉൾപ്പെടെയുളള പദ്ധതികളിലൂടെ നല്ലൊരു വരുമാനം സ്വന്തമാക്കി നാട്ടിലുള്ളതെല്ലാം ഭാര്യയ്‌ക്ക് വിട്ടുകൊടുത്ത് വി.ആർ.എസ് എടുത്ത് ദുബായിൽ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിരുന്നു. പതിമൂന്ന് അദ്ധ്യായങ്ങളുളള പുസ്‌തകത്തിൽ ശിവശങ്കർ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നും ആരോപിക്കുന്നു.
ഫ്ളാറ്റിലേക്ക് മാറൽ
താനുമായുളള ബന്ധം ശിവശങ്കർ ഭാര്യയോട് പറഞ്ഞപ്പോൾ അവർ യാതൊരു വിഷമവും കൂടാതെ ആശംസിച്ചു. ആ കുട്ടിയിൽ എന്തെങ്കിലും മേന്മ ഉണ്ടായിട്ടാകുമല്ലോ സ്വീകരിക്കുന്നത് എന്നാണ് പറഞ്ഞത്. ഇതിനുശേഷം ശിവശങ്കർ വീട്ടിൽ നിന്ന് ഹെതർ അപ്പാർട്ട്‌മെന്റിൽ ഫ്ലാറ്റെടുത്ത് അങ്ങോട്ടേക്ക് മാറി. പിന്നീടുളള കൂടിക്കാഴ്‌ചകളെല്ലാം ഫ്ലാറ്റിലാണ് നടന്നത്.
കസവുമുണ്ടും
നേര്യതും താലിയും
ചെന്നൈയിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകണമെന്ന് ഒരുദിവസം ശിവശങ്കർ പറഞ്ഞു. സാരി വാങ്ങിത്തരാമെന്നും ഒരു ബ്ലൗസ് കൂടി കൊണ്ടുവരണമെന്നും പറഞ്ഞു. പതിനൊന്നായിരം രൂപയുടെ കസവുമുണ്ടും നേര്യതും വാങ്ങി തന്നു. അതൊക്കെയുടുത്ത് ക്ഷേത്രത്തിൽ പോയപ്പോൾ എന്നെ അത്ഭുതപ്പെടുത്തി അദ്ദേഹമൊരു താലിയെടുത്ത് കഴുത്തിൽ കെട്ടി. മാലയിട്ടതും താലികെട്ടിയതും സ്വന്തം സന്തോഷത്തിനെന്നാണ് ശിവശങ്കർ പറഞ്ഞത്.
ചിത്രങ്ങൾ
ശിവശങ്കറിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ
താലിയും പുടവയും അണിഞ്ഞുളള ചിത്രം
ജന്മദിനാഘോഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |