കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത ഉപകരണങ്ങൾ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യത്തിന് മറുപടി നൽകാതെ തമിഴ്‌നാട്. തുലാവർഷത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ ഡാം സുരക്ഷാ ഉപസമിതി അംഗങ്ങൾ അണക്കെട്ടിൽ ഇന്നലെ പരിശോധന നടത്തി. തുടർന്നു ചേർന്ന യോഗത്തിലും കേരളത്തിന്റെ പ്രതിനിധികൾ ഈ ആവശ്യം ഉന്നയിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.
അണക്കെട്ടിലെ മർദ്ദം, ഭൂചലനം തുടങ്ങിയവ അളക്കാനുള്ള ഉപകരണങ്ങൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഭൂകമ്പമാപിനിയും ഇതുമായി ബന്ധപ്പെട്ട ആക്‌സിലറോ മീറ്ററും മാത്രമാണ് തമിഴ്നാട് വാങ്ങിയത്. ഇതുകൊണ്ടുപോകാൻ അനുമതി തേടി തമിഴ്‌നാട് കത്ത് നൽകിയെങ്കിലും ഇതിൽ ആവശ്യത്തിന് വിവരങ്ങളില്ലാത്തതിനാൽ കേരളം അനുമതി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |