കൊച്ചി: വ്യാപാരത്തിനിടെ ഒരുവേള എക്കാലത്തെയും താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യൻ റുപ്പി, റിസർവ് ബാങ്കിന്റെ ഇടപെടലുകളുടെ പിൻബലത്തിൽ ഇന്നലെ നേട്ടത്തിലേക്ക് ശക്തമായി തിരിച്ചുകയറി. ഡോളറിനെതിരെ 83.05 എന്ന ദുർബലനിലയിലാണ് രൂപ ഇന്നലെ വ്യാപാരം തുടങ്ങിയത്. വൈകാതെ മൂല്യം റെക്കാഡ് താഴ്ചയായ 83.29ലേക്ക് ഇടിഞ്ഞു.
പിന്നീട് കരുതൽ വിദേശനാണയ ശേഖരത്തിൽ നിന്ന് ഡോളർ വൻതോതിൽ വിറ്റഴിച്ച് റിസർവ് ബാങ്ക് രക്ഷയ്ക്കെത്തിയതോടെ മൂല്യം മെച്ചപ്പെട്ടു. വ്യാപാരാന്ത്യം രൂപ 25 പൈസ നേട്ടവുമായി 82.75ലാണുള്ളത്. ഒരുവേള മൂല്യം 82.72വരെ മെച്ചപ്പെട്ടിരുന്നു. അതേസമയം, ഈവർഷാവസാനത്തോടെ രൂപയുടെ മൂല്യം 84.50 വരെ താഴ്‌ന്നേക്കാമെന്ന് റോയിട്ടേഴ്‌സ് സർവേ വലിയിരുത്തി.
5-ാം നാളിലും
ഓഹരിവിജയം
തുടർച്ചയായ 5-ാംനാളിലും ഇന്ത്യൻ ഓഹരികൾ നേട്ടം കുറിച്ചു. ഇന്നലെ സെൻസെക്‌സ് 95 പോയിന്റുയർന്ന് 59,202ലും നിഫ്‌റ്റി 51 പോയിന്റ് നേട്ടവുമായി 17,563ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടി., ഊർജം, എഫ്.എം.സി.ജി ഓഹരികളാണ് നേട്ടത്തിന് വഴിയൊരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |