തിരുവനന്തപുരം: സ്കൂളുകളിൽ അടിയന്തരമായി ഡിസിപ്ളിൻ കമ്മിറ്റി ചേരണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട് നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. ക്ലാസ് സമയത്ത് മറ്റ് പരിപാടികൾക്ക് കുട്ടികളെ കൊണ്ടുപോകാൻ അനുവദിക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
അദാലത്തിൽ ഇതുവരെ 65.2 ശതമാനം ഫയലുകൾക്കാണ് നടപടിയായത്.
92 ശതമാനം ഫയലുകൾ പൂർത്തിയാക്കിയ മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ മന്ത്രി അഭിനന്ദിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന 11,858 ഫയലുകളും ടെക്സ്റ്റ് ബുക്ക് ഓഫീസിലുള്ള 358 ഫയലുകളും അടിയന്തരമായി തീർപ്പാക്കാനും നിർദ്ദേശിച്ചു. ഈ 31നാണ് ഫയൽ അദാലത്ത് തീവ്രയജ്ഞം അവസാനിക്കുന്നത്.
സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ജില്ലാഅവലോകനവും നടന്നു. ഓരോ ജില്ലയിലും നിശ്ചയിക്കപ്പെട്ട മന്ത്രിമാരെ നവംബർ 1ലെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള ക്രമീകരണം നടത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |