മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം റാമിന്റെ അവസാന ഘട്ട ചിത്രീകരണം നവംബർ 14ന് മൊറോക്കയിൽ ആരംഭിക്കും.നാൽപ്പതു ദിവസത്തെ ചിത്രീകരണമാണ് ആഫ്രിക്കയിലെ മൊറോക്കയിൽ പ്ളാൻ ചെയ്യുന്നത്. ഇതിനു ശേഷം ടുണീഷ്യയിലും ചിത്രീകരണമുണ്ട്. ജനുവരി 15ന് ചിത്രീകരണം പൂർത്തായാവും. ഒരു മാസം നീണ്ട ലണ്ടൻ ഷെഡ്യൂളിനുശേഷം നാലു ദിവസം കൊച്ചിയിലും ചിത്രീകരണമായിരുന്നു. മോഹൻലാൽ, ഇന്ദ്രജിത്ത്, പ്രിയങ്ക നായർ, സംയുക്ത മേനോൻ എന്നിവരായിരുന്നു കൊച്ചി ഷെഡ്യൂളിൽ ഉണ്ടായിരുന്നത്.ലണ്ടൻ ഷെഡ്യൂളിലും ഇതേ താരങ്ങൾ തന്നെയായിരുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന റാമിൽ തെന്നിന്ത്യൻ താരം തൃഷ ആണ് നായിക.അതേസമയം മൂന്നുവർഷത്തിനു ശേഷമാണ് റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന് മുൻപാണ് ചിത്രീകരണം ആരംഭിച്ചത്.കൊവിഡിനെ തുടർന്ന് ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. വിദേശ രാജ്യങ്ങളാണ് റാമിന്റെ പ്രധാന ലൊക്കേഷൻ.ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം പ്രേക്ഷകർക്ക് വൻ പ്രതീക്ഷ നൽകുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് വി.എസ്. വിനായക്, സംഗീതം : വിഷ്ണു ശ്യാം.രമേഷ് പി. പിള്ളയും സുധൻ എസ്. പിള്ളയും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |