കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണം സ്തംഭിപ്പിച്ച് പദ്ധതി പ്രദേശത്ത് ഉപരോധമേർപ്പെടുത്തിയ സമരക്കാരുടെ നടപടി കടുത്ത നിയമലംഘനമാണെന്നും റോഡിലെ തടസങ്ങളും സമരപ്പന്തലും അടിയന്തരമായി നീക്കണമെന്നും ഹൈക്കോടതി.
പ്രതിഷേധിക്കാനുള്ള അവകാശം അക്രമങ്ങൾ നടത്താനുള്ളതാണെന്ന് കരുതരുത്. അദാനി ഗ്രൂപ്പും നിർമ്മാണക്കരാർ കമ്പനി ഹോവെ എൻജിനിയറിംഗ് പ്രൊജക്ട്‌സും നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനു ശിവരാമൻ. കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റി.
അക്രമപാത വെടിഞ്ഞ് പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കേണ്ടത്. നിർമ്മാണ മേഖലയിലേക്കു ജീവനക്കാർക്കും തൊഴിലാളികൾക്കും വാഹനങ്ങൾക്കും സുഗമമായെത്താൻ കഴിയണം - കോടതി വ്യക്തമാക്കി.
നൂറിലേറെ ദിവസമായി തുടരുന്ന സമരം കനത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതായി ഹർജിക്കാർ ബോധിപ്പിച്ചു. പൊലീസ് സംരക്ഷണ ഉത്തരവ് സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് ഇവർ നൽകിയ കോടതിയലക്ഷ്യ ഹർജികളും സിംഗിൾബെഞ്ചിന്റെ പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |