ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശിനെ ഡക്‌വർത്ത് ലൂയിസ് നിയമ പ്രകാരം അഞ്ച് റൺസിന് കീഴടക്കി ഇന്ത്യ സെമി ഫൈനൽ യോഗ്യതയ്ക്ക് അരികിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കൊഹ്‌ലിയുടേയും (പുറത്താകാതെ 44 പന്തിൽ 64), കെ.എൽ രാഹുലിന്റെയും (32 പന്തിൽ 50), സൂര്യ കുമാർ യാദവിന്റെയും (16 പന്തിൽ 30) ബാറ്റിംഗ് മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു.
മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം മഴപെയ്തതിനെ തുടർന്ന് 16 ഓവറിൽ 151 റൺസായി പുനർനിശ്ചയിച്ചു. അവസാനം വരെ പൊരുതി നോക്കിയെങ്കിലും 16 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസിൽ ബംഗ്ലാദേശിന്റെ വെല്ലുവിളി അവസാനിച്ചു.
വിരാട് കൊഹ്‌ലിയാണ് കളിയിലെ താരം. ട്വന്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കാഡും കൊഹ്‌ലി സ്വന്തമാക്കി.
ജയത്തോടെ ബി ഗ്രൂപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |