പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധൻ ഡോ.ഷാജി മാത്യുവിനെ വിജിലൻസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ 10. 30 നായിരുന്നു സംഭവം. തുമ്പമൺ സ്വദേശിയായ അജീഷിന്റെ പരാതിയെ തുടർന്നാണ് വിജിലൻസ് ഇടപെട്ടത്. സർജറിക്ക് മുൻപായി തുക വാങ്ങുന്ന രീതിയാണ് ഡോക്ടറുടേതെന്ന് വിജിലൻസ് പറഞ്ഞു.നേത്ര ശസ്ത്രകിയയ്ക്ക് ശേഷം ആശുപത്രിയിൽ കഴിഞ്ഞിരുന്ന അജീഷിന്റെ പിതാവ് അച്യുതനിൽ നിന്ന് പണം ലഭിക്കാതെ വന്നപ്പോൾ ഡിസ്ചാർജിനായി 3000 രൂപ ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് അജീഷ് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യുറോയിൽ വിവരം അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ നോട്ടുകൾ അജീഷ് ഡോക്ടർക്ക് കൈമാറുന്നതിനിടെ ഡിവൈ. എസ്. പി ഹരി വിദ്യാധരന്റെ നേത്യത്വത്തിലുള്ള സംഘം ഡോക്ടറെ പിടികൂടുകയായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ഷാജി മാത്യു നാഷണൽ ഹെൽത്ത് മിഷനിലൂടെയാണ് ഡോക്ടറായെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |