തിരുവനന്തപുരം: അസിസ്റ്റൻറ് അഗ്രിക്കൾച്ചർ ഓഫീസർ തസ്തികയിലെ ജീവനക്കാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് ലിസ്റ്റിനെ ചൊല്ലി പുതിയ വിവാദം. 2017ലെ സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് കരട് ഉത്തരവ് വന്നിട്ടുള്ളതെന്നാണ് ആക്ഷേപം. ആദ്യഘട്ടത്തിൽ പ്രസിദ്ധപ്പെടുത്തിയ കരട് പട്ടികയിൽ 550 പേരുണ്ടായിരുന്നു. ഇതിൽ നിന്ന് വേണ്ടപ്പെട്ടവരെ ഒഴിവാക്കി പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അത് 391 ആയി ചുരുങ്ങിയതായാണ് ആക്ഷേപം ഉയരുന്നത്. പുതിയ പട്ടികയിലും വേണ്ടപ്പെട്ടവർക്ക് അനുകമ്പാർഹമായും പല തരത്തിലും ഇളവുകൾ അനുവദിച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. ചട്ടങ്ങൾക്ക് വിരുദ്ധമായി പുറത്തിറക്കിയ കരട് പട്ടികയിലെ ആക്ഷേപങ്ങൾ വകുപ്പിനും സർക്കാരിനും അവമതിപ്പുണ്ടാക്കുന്നുവെന്നും ജീവനക്കാർ പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |