കൊച്ചി: ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാകില്ല എന്ന് ഹൈക്കോടതി. വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാൻ സാധിക്കുകയുള്ളു. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വിവാഹ വാഗ്ദാനം പിൻവലിച്ചാൽ അത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്ന പേരിൽ കൊല്ലം പുനലൂർ സ്വദേശിയായ യുവാവിനെതിരെയുള്ള കേസ് പിൻവലിക്കണമെന്ന ഹർജിയിലായിരുന്നു കോടതിയുടെ പരാമർശം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിവാഹിതയായ പരാതിക്കാരിയും യുവാവും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. ഭർത്താവുമായി നിയമപരമായി വേർപിരിയാതെ അകന്ന് താമസിച്ച് വരികയായിരുന്നു പരാതിക്കാരി. യുവാവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും എന്നാൽ പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയയെന്നും ചൂണ്ടിക്കാട്ടിയാണ് പുനലൂർ പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ ജൂണിൽ സമാനമായ മറ്റൊരു കേസിലും ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |