കൊച്ചി: കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗ്രസിനിടെ ഗവർണറെ ആക്രമിക്കാൻ ശ്രമം നടന്നെന്ന പരാതിയിൽ കീഴ്‌ക്കോടതിയുടെ തുടർനടപടികൾ ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഗവർണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ ലായേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.വി. മനോജ് കുമാർ നൽകിയ ഹർജിയിൽ തീർപ്പുണ്ടാകും വരെയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ നടപടി. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പരാതി നൽകിയെങ്കിലും പരാതിക്കാരന്റെ മൊഴിയെടുക്കാനായി ഹർജി മാറ്റുകയാണുണ്ടായതെന്നും ഈ നടപടി തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ആക്രമണത്തിന് കണ്ണൂർ സർവകലാശാല വി.സി അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തൽ ഭരണഘടനാ പദവിയിലിരിക്കുന്നയാളിൽ നിന്നുണ്ടായിട്ടു പോലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |