SignIn
Kerala Kaumudi Online
Sunday, 20 October 2024 1.12 AM IST

തിരക്കേറി, പകർച്ചവ്യാധി ഭീഷണി: തീർത്ഥാടകർക്ക് ജാഗ്രതാ മുന്നറിയിപ്പ്

Increase Font Size Decrease Font Size Print Page
s

ശബരിമല : ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നതിനൊപ്പം പകർച്ചവ്യാധി ഭീഷണിയും ഉയർന്നതോടെ തീർത്ഥാടകർക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ്. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് കഴിഞ്ഞ ദിവസം ചിക്കൻപോക്സും താത്കാലിക തൊഴിലാളികൾക്ക് എലിപ്പനിയും തീർത്ഥാടകരിൽ കൊവിഡ് ലക്ഷണങ്ങളും കണ്ടെത്തിയതോടെയാണ് അടിയന്തര നടപടി. ഇതോടെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഡ്യൂട്ടിയിലുള്ള എല്ലാ ജീവനക്കാർക്കും ഇന്നലെ മുതൽ മാസ്ക് നിർബന്ധമാക്കി . പ്രധാന ഇടത്താവളങ്ങളിൽ തീർത്ഥാടകർക്ക് ബോധവത്കരണം നടത്താനും മാസ്ക് വിതരണം ചെയ്യാനും തീരുമാനമുണ്ട്. കൊവിഡ് ലക്ഷണമുള്ളവരെ പമ്പയിൽ തന്നെ ആന്റിജൻ ടെസ്​റ്റ് നടത്തും. രോഗം കണ്ടെത്തുന്നവരിൽ തീവ്രലക്ഷണമുള്ളവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കും. നേരിയ ലക്ഷണമുള്ളവരെ ക്വാറന്റൈനിൽ വിടും. ഒപ്പം യാത്ര ചെയ്യുന്നവർക്കും സ്വയം ജാഗ്രതാ നിർദ്ദേശം നൽകും. വരും ദിവസങ്ങളിൽ പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലും കൊവിഡ് പിരിശോധനയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കും.

തിരക്ക് കൂടുന്ന സാഹചര്യത്തിൽ ചെറിയ ജാഗ്രതക്കുറവ് പോലും വൻ വിപത്തിന് കാരണമായേക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

ചിക്കൻ പോക്സ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയാൻ അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ വിഭാഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കും. സന്നിധാനം ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ ഓഫീസ് മുറികളിലും താമസ സ്ഥലങ്ങളിലും അണുനശീകരണം നടത്തുന്നുണ്ട്. കൊതുക് നിർമ്മാർജ്ജനത്തിന് വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾക്കൊപ്പം മെഷീൻ ഫോഗിംഗും നടത്തും. എലിപ്പനി തടയാൻ 200 മില്ലി ഡോക്സി സൈക്ലിൻ ഗുളികകൾ വിതരണം ചെയ്യും. ഭക്ഷ്യ ശാലകളിലെ ശുചിത്വം ഉറപ്പാക്കാൻ സ്‌ക്വാഡുകൾ പരിശോധന നടത്തും. ആയുർവേദ വകുപ്പ് ധൂപസന്ധ്യ എന്ന പേരിൽ അപരാജിതധൂപം പുകച്ച് അണുനശീകരണം ചെയ്യുന്നുണ്ട്. ശടങ്കപാനീയം എന്ന ആറ് മരുന്നുകൾ ചേർന്ന ഔഷധ വെള്ളമാണ് ഭക്തർക്ക് വിതരണം ചെയ്യുന്നത്. ഹോമിയോ വകുപ്പ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകൾ ഭക്തർക്കും ജീവനക്കാർക്കും വിതരണം ചെയ്യും.

തിരക്ക് കൂടും

തീർത്ഥാടനകാലം തുടങ്ങി ഇന്നലെ വരെ നാല് ലക്ഷത്തിൽ കൂടുതൽ ഭക്തരാണ് ദർശനം നട‌ത്തിയത് .പ്രതിദിനം ശരാശരി അരക്ഷത്തോളം തീർത്ഥാടകർ എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ തിരക്ക് കൂടാനാണ് സാദ്ധ്യത. നവംബർ 30 വരെ വെർച്വൽ ക്യൂ വഴി 8,79,905 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. 26, 28 തിയതികളിലാണ് ഏ​റ്റവുമധികം പേർ ബുക്ക് ചെയ്തിരിക്കുന്നത്. 26 ന് 83,769 പേരും 28 ന് 81,622 പേരും. പരമാവധി 1,20,000 ബുക്കിംഗാണ് ഒരു ദിവസം സ്വീകരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.