SignIn
Kerala Kaumudi Online
Friday, 26 April 2024 7.32 PM IST

അഞ്ച് ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ട്രെയിൻ മാർഗം കടത്താൻ ശ്രമം, മൂന്ന് യുവാക്കൾ തൃശൂരിൽ പിടിയിൽ

arrest

തൃശൂർ: ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ചെന്നൈ - തിരുവനന്തപുരം മെയിലിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച നെയ്യാറ്റിൻകര വെള്ളറട നാടാ൪കോണ൦ സ്വദേശികളായ ബിജോയ് (25), ലിവി൯സ്റ്റൺ (21), മഹേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ആർ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും തൃശൂർ ആർ പി എഫു൦ തൃശൂർ എക്സൈസ് എ൯ഫോഴ്സ്മെന്റ് ആന്റ് ആന്റി നാ൪കോട്ടിക്‌സ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.

ചെന്നൈയിൽ നിന്ന് ആലുവയിലേയ്ക്കുള്ള യാത്രയിലായിരുന്നു സുഹൃത്തുക്കളായ മൂവരു൦. വിശാഖപ്പട്ടണത്ത് നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാക്കുന്നത്. പിടികൂടിയ കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ വിലവരു൦. 10.250 കിലോ കഞ്ചാവാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. അറസ്റ്റിലായ പ്രതികൾക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പാലക്കാട് ആർ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ കേശവദാസ്, തൃശൂർ ആർ പി എഫ് ഇൻസ്പെക്ടർ അജയകുമാർ, തൃശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാ൪കോട്ടിക്‌സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ആർ പി എഫ് എസ് ഐ എ പി ദീപക്, എ എസ് ഐമാരായ സജു കെ, ജി പ്രദീപ്, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ എം എം മനോജ് കുമാർ, രഘുനാഥ് വി, ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ എൻ അശോക്, കോൺസ്റ്റബിൾ ടി ഡി വിജോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ പ്രസാദ്, ഹരീഷ്, രഞ്ജിത്ത്, സനീഷ് എന്നിവരാണ് കഞ്ചാവ് കടത്തിയ യുവാക്കളെ പിടികൂടിയ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRUGS, TARINI, THRISSURE, DEALERS, ARRESTED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.