പ്യോങ്യാംഗ്: ലോകത്തെ ഏറ്റവും കരുത്തുറ്റ ആണവശക്തി സ്ഥാനം നേടുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. കഴിഞ്ഞാഴ്ച പരീക്ഷണം നടത്തിയ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ് -17 ന്റെ പുരോഗതികൾ വിലയിരുത്തിയ ശേഷമാണ് കിമ്മിന്റെ പ്രസ്താവന.
ഹ്വാസോംഗ് ലോകത്തെ ഏറ്റവും ശക്തവും തന്ത്രപ്രധാനവുമായ ആയുധമാണെന്ന് കിം പറഞ്ഞു. 2017ന് ശേഷം ഉത്തര കൊറിയ നടത്തിയ ഏറ്റവും വലിയ മിസൈൽ പരീക്ഷണമായ ഹ്വാസോംഗ് - 17 വിജയമായിരുന്നു.
അമേരിക്ക മുഴുവൻ പ്രഹര പരിധിയിൽ വരുന്ന മിസൈലിനെ ' മോൺസ്റ്റർ " എന്നാണ് വിശേഷിപ്പിക്കുന്നത്. 13,000 കിലോമീറ്ററിൽ കൂടുതലാണ് ഹ്വാസോംഗ് 17ന്റെ ദൂരപരിധി എന്നാണ് റിപ്പോർട്ട്. ഉത്തര കൊറിയയുടെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലണിത്.
കിമ്മിനൊപ്പം വീണ്ടും മകളെത്തി
അതേ സമയം, ഹ്വാസോംഗ് 17നെയും സൈനികരെയും പരിശോധിക്കുന്ന കിമ്മിന്റെ കൂടുതൽ ചിത്രങ്ങൾ ഇന്നലെ പുറത്തുവിട്ടു. ചിത്രങ്ങളിൽ കിമ്മിന്റെ മകൾ ജൂ - ഏ വീണ്ടും പ്രത്യക്ഷപ്പെട്ടു. നവംബർ 18ന് നടന്ന ഹ്വാസോംഗ് വിക്ഷേപണത്തിന് പിന്നാലെ പുറത്തുവിട്ട ചിത്രങ്ങളിലാണ് മകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |