കോന്നി: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത സംഭവത്തിൽ ചെങ്ങന്നൂർ വെണ്മണി നടുവത്തുമുറിതെക്കേതിൽ രാജേഷ് രാജൻ ആചാരിക്കെതിരെ കോന്നി പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചു.ഒന്നരക്കോടി രൂപയോളമാണ് കോന്നിയിലെ പലരിൽനിന്നും ഇയാൾ തട്ടിയെടുത്തതെന്നാണ് പരാതി.ഇയാളുടെ ഇടനിലക്കാരൻ കൊടുമൺ സ്വദേശി സഞ്ജുവിന് എതിരെയും പരാതി നൽകിയിട്ടുണ്ട്.മലേഷ്യയിൽ ആളുകളെ ജോലിക്കായി കൊണ്ടുപോകുന്നുണ്ടെന്നും ഡ്രൈവറുടെയും ട്രോളിബോയിയുടെയും ഒഴിവുണ്ടെന്നും ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.എന്നാൽ പണം നൽകി ഒരു വർഷം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല..പണം കിട്ടിയതിന് ശേഷം രാജേഷ് ഡൽഹിയിലേക്ക് കടക്കുകയും ചെയ്തു. പിന്നീട് ഇയാളുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. സമാനമായ കേസിൽ 2017ൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.വെണ്മണി,തിരുവല്ല,ഏറ്റുമാനൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |