കൊച്ചി: ഈ ഡിസംബർ വിടപറയുന്നത് രണ്ടര പതിറ്റാണ്ടിനിടെ സംസ്ഥാനത്തിന് ഏറ്റവുമധികം മഴസമ്മാനിച്ച് കാലാവസ്ഥാ ചരിത്രത്തിൽ ഇടംപിടിച്ചാണ്. 84.7 മില്ലിമീറ്റർമഴയാണ് ഈ മഞ്ഞുകാലത്ത് പെയ്തിറങ്ങിയത്.ഡിസംബർ 1മുതൽ 15വരെയുള്ള കണക്കിൽത്തന്നെ 1998ഡിസംബറിലെ മഴപ്പെയ്ത്തിന്റെ റെക്കാഡ് തകർത്തു.അന്ന് 84.3 മില്ലി മീറ്ററായിരുന്നു മഴ.ഡിസംബർ മാസങ്ങളിൽ 34.8 മില്ലിമീറ്ററാണ് ശരാശരി മഴപെയ്ത്ത്. എന്നാൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദം 'മാൻഡസ്'ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതോടെയാണ് ഇത്രയധികം മഴ ലഭിച്ചത്.
മുന്നിൽ 1946
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴക്കണക്കിൽ സംസ്ഥാനത്തെ ഏറ്റവുമധികം മഴ 1946ലെ ഡിസംബറിലേതാണ്. 202.3 മില്ലിമീറ്റർ.പിന്നാലെ 11ഡിസംബറുകൾ 100 മില്ലിമീറ്റർ പെയ്ത് റെക്കാഡ് പട്ടികയിലിടംപിടിച്ചു. 2015ഡിസംബറിലാണ് ഏറ്റവും ഒടുവിൽ ലഭിച്ച കൂടിയ വർഷാവസാനമഴ.
മഞ്ഞും മഴയും
മഴയിൽ അന്തരീക്ഷ ഈർപ്പം (ഹ്യുമിഡിറ്റി) ഉയരുകയും താപനില പൊടുന്നനെ താഴുകയും ചെയ്തത് കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും മൂടൽമഞ്ഞിന് കാരണമായി.കൊച്ചിയിൽ 100 ശതമാനമായിരുന്നു ഹ്യുമിഡിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |