തിരുവനന്തപുരം: പത്രപ്രവർത്തനത്തിലും അഭിഭാഷകവൃത്തിയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നലെ അന്തരിച്ച കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രൻ.വീക്ഷണം തിരുവനന്തപുരം ബ്യൂറോചീഫും പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്നു.തിരുവനന്തപുരം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അദ്ദേഹം ലേബർ നിയമത്തിൽ പ്രഗത്ഭനായിരുന്നു.
.കെ.എസ്.യു ജില്ലാ പ്രസിഡന്റ്, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തകസമിതി അംഗം, ടൈറ്റാനിയം അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ഐ.എൻ.ടി.യു.സി യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ കോളേജ്, ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, വി.എം. സുധീരൻ, എം.എൽ.എമാർ തുടങ്ങിയവർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |