ആലപ്പുഴ: യുവ ചലച്ചിത്രസംവിധായിക നയന സൂര്യയുടെ മരണത്തെ ക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു. മൂന്നു വർഷം മുൻപ് നടന്ന സംഭവം ഒരു സ്വാഭാവിക മരണം എന്ന രീതിയിലാണ് പൊലീസുകാർ രേഖപ്പെടുത്തിയത്. കഴുത്തിലുള്ള മുറിവിനെക്കുറിച്ചും ഉൾവയറ്റിൽ ഏറ്റ ക്ഷതത്തെക്കുറിച്ചും പൊലീസിന്റെ റിപ്പോർട്ടിൽ ഇല്ലെന്നാണ് മനസിലാക്കുന്നത്. ഇത് ഗൗരവതരമായ കുറ്റമാണ്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച, വളരെയേറെ ഭാവിയുണ്ടായിരുന്ന ഒരു യുവതിക്കാണ് ദയനീയമായ അന്ത്യം ഉണ്ടായത്. വൻ ബാഹ്യശക്തികൾ ഉണ്ടോ എന്ന് ബലമായി സംശയിക്കുന്നു. സംസ്ഥാന പൊലീസ് തന്നെ കൃത്രിമം കാണിച്ച സാഹചര്യത്തിൽ സംസ്ഥാന പൊലീസിനെക്കൊണ്ട് അന്വേഷിപ്പിച്ചാൽ സത്യാവസ്ഥ പുറത്ത് വരില്ലെന്നും കേസ് അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്നും ധീവരസഭ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |