തൃശൂർ: ജില്ലയിൽ ഓപ്പറേഷൻ ഷവർമ്മയുടെ ഭാഗമായി ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ ജനുവരി മൂന്ന് മുതൽ 120 സ്ഥാപനങ്ങളിലായി പരിശോധന നടത്തി. പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളിൽ 34 സ്ഥാപനങ്ങൾക്ക് തുടർനടപടികൾക്കായി തൃശൂർ അസിസ്റ്റന്റ് കമ്മിഷണറുടെ മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകി. ഇതിൽ ആറ് സ്ഥാപനങ്ങൾക്ക് 35,000 രൂപ പിഴ ഈടാക്കി. 12 സ്ഥാപനങ്ങൾക്ക് പോരായ്മകൾ പരിഹരിക്കാനുള്ള നോട്ടീസ് നൽകി. ഭക്ഷ്യവസ്തുക്കളുടെ 13 സാമ്പിളുകൾ ശേഖരിക്കുകയും ഇവയുടെ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും ഫുഡ് സേഫ്റ്റി അസി.കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |