ആര്യാട്: ഗുരുതര വൃക്കരോഗത്തോട് മല്ലിടുന്ന രണ്ടു വയസുകാരൻ മിഥുനെ (മിച്ചു) കളിചിരികളിലേക്ക് തിരികെയെത്തിക്കാൻ ഇന്ന് നാട് കൈകോർക്കും.
പഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻകണ്ടത്തിൽ സ്വാമിജിയുടെയും സജിനിയുടെയും ഇളയ മകനാണ് മിഥുൻ. കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഈ കരുന്നിപ്പോൾ. 10 ലക്ഷം രൂപ ഉടൻ കെട്ടിവച്ചെങ്കിൽ മാത്രമേ തുടർ ചികിത്സ ലഭ്യമാകൂ. വർക്ക്ഷോപ്പ് ജീവനക്കാരനായ പിതാവ് സ്വാമിജിയുടെ ഏക വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. കടംവാങ്ങിയും വിറ്റുപെറുക്കിയും ഉദാരമതികളിൽ നിന്നും സ്വരൂപിച്ച ലക്ഷങ്ങൾ ഇതിനോടകം ചെലവായി. മിഥുന്റെ ജീവൻ രക്ഷിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് നാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |