കോഴിക്കോട്: അഞ്ചുദിവസം നീണ്ടു നിന്ന കലാ മാമാങ്കത്തിന് വിരാമമായതോടെ വേദികൾ പൊളിച്ചു തുടങ്ങി.അഞ്ച് ദിവസത്തിനുള്ളിൽ 24 വേദികളിലായി ഒരുക്കിയ പന്തലുകളും സ്റ്റേജുകളും പൂർണമായും അഴിച്ചു മാറ്റും. വിക്രം മൈതാനം,സാമൂതിരി സ്കൂൾ,സാമൂതിരി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പന്തൽ പൊളിച്ചു മാറ്റാൻ കൂടുതൽ സമയം വേണ്ടത്.
വെസ്റ്റ്ഹിൽ വിക്രം മൈതാനത്ത് 60,000 ചതുരശ്ര അടി വിസ്തീർണത്തിലായിരുന്നു പന്തൽ ഒരുക്കിയത്. ആറ് ദിവസം കൊണ്ടാണ്.ഇരുമ്പുകാലുകൾക്കു മുകളിൽ അലുമിനിയം ഷീറ്റ് വിരിച്ച് തയ്യാറാക്കിയ പന്തൽ പൊളിച്ചു മാറ്റാനും അത്ര തന്നെ സമയം വേണം.1400 ചതുരശ്ര അടി വിസ്തൃതിയും 6 അടി ഉയരവുമുള്ള സ്റ്റേജാണ് ഇവിടെയുള്ളത്. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി 100 ചതുരശ്ര അടി വിസ്തീർണത്തിൽ 14 ഗ്രീൻ റൂമുകൾ ,1200 ചതുരശ്ര അടി വിസ്തീർണത്തിൽ വിശ്രമമുറി,ഫയർ എൻജിന് പന്തൽ, മാദ്ധ്യമ സ്റ്റാളുകൾ തുടങ്ങി നിരവധി പന്തലുകൾ ആണ് അഴിച്ചുമാറ്റാനുള്ളത്.
കലോത്സവത്തിന് കൊണ്ടു വന്ന സാധനങ്ങളിൽ പല ഉപകരണങ്ങളും നഷ്ടപ്പെട്ടതായും കേടുപാടുകൾ വന്നതായും പരാതിയുമുണ്ട്.11,000 കസേരകളായിരുന്നു കാണികൾക്ക് വേണ്ടി ഒരുക്കിയത്.എന്നാൽ അതിൽ മിക്കതിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.പലതും പൊട്ടിയിട്ടുണ്ട് ചിലതിന്റെ കുഷ്യനുകളും കാണാനില്ല.കൂടാതെ മേശ,വലിയ പൈപ്പുകൾ എന്നിവയ്ക്ക് തകരാറുകൾ സംഭവിച്ചിട്ടുണ്ട് .ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടങ്ങൾ ഉണ്ടായതായാണ് സ്റ്റേജ് ആൻഡ് പന്തൽ കൺവീനർ പറയുന്നു.
സൗണ്ട് ആൻഡ് ലൈറ്റ് ഉപകരണങ്ങൾ നഷ്ടമായി
കലോത്സവത്തിന് കരാർ എടുത്ത എറണാകുളം എസ്.എ.കെ സൗണ്ട് ആൻഡ് വർക്കിന്റെ ഉപകരണങ്ങൾ മോഷണം പോയി. സൗണ്ട് ബോക്സ് ആയ ആർ.ഡി നെറ്റും ലാപ്ടോപ്പുമാണ് നഷ്ടമായത്.കലോത്സവം കഴിഞ്ഞ് രാത്രി സാധനം പായ്ക്ക് ചെയ്ത വച്ചബാഗ് കാണാതാകുകയായിരുന്നു.ഇനി മറ്റൊരു പരിപാടിക്ക് തയ്യാറാകണമെങ്കിൽ ആർ.ഡി ബോക്സും ലാപ്ടോപ്പും കണ്ടുകിട്ടണമെന്നാണ് പറയുന്നത്. കൂടാതെ വിവിധ സ്റ്റാളുകളിൽ നിന്ന് ആയി എൽ.ഇ.ടി ബൾബുകളും കാണാതായിട്ടുണ്ട്.പൊലീസിൽ പരാതി നൽകിയതായി എസ്.എ.കെ സൗണ്ട് ആൻഡ് വർക്ക് ഉടമസ്ഥൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |