ന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുന്നതെന്ന് ഗൗതം അദാനി പറഞ്ഞു. വിവാദ വിഷയങ്ങളിൽ ഇന്ത്യ ടി.വിയുടെ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ഗൗതം അദാനി.
രാജ്യത്ത് 22 സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുന്നുണ്ട്. അതിൽ മമത ബാനർജി ഭരിക്കുന്ന ബംഗാളും ഇടത് പക്ഷം ഭരിക്കുന്ന കേരളവും കെ. സി.ആർ ഭരിക്കുന്ന തെലങ്കാനയും ജഗമോഹൻ റെഡ്ഢി ഭരിക്കുന്ന ആഡ്രയുമുണ്ട്. അദാനി പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായ കാര്യങ്ങൾ പരിഗണിക്കുന്ന ആളല്ല. അദ്ദേഹത്തോട് സർക്കാർ നയങ്ങളെ കുറിച്ചും രാജ്യ താല്പര്യങ്ങളെ കുറിച്ചും സംസാരിക്കാം. സർക്കാർ ഒരു നയത്തിന് രൂപം നൽകിയാൽ അത് അദാനി ഗ്രൂപ്പിന് മാത്രം എങ്ങനെ ബാധകമാകും. ഞങ്ങൾ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ വരുമാനത്തിൽ 24 ശതാമാനം വർദ്ധനവ് നേടി. എന്നാൽ ഈ കാലത്ത് പൊതു മേഖല ബാങ്കുകളിൽ നിന്ന് ലോൺ എടുക്കുന്ന കാര്യത്തിൽ 11 ശതമാനം വർദ്ധനവ് മാത്രമാണ് ഉണ്ടായത്. ഞങ്ങൾ കടം വാങ്ങിയതിന്റെ നാലിരട്ടിയാണ് ഞങ്ങളുടെ ആ സ്ഥികൾ.
രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ വിമർശനത്തെ കാണുന്നത്. രാജസ്ഥാനിൽ ഞങ്ങൾ നിക്ഷേപം നടത്തിയപ്പോൾ രാഹുൽ ഗാന്ധി അത് സ്വാഗതം ചെയ്തിരുന്നു. രാഹുൽ ഗാന്ധിയുടെയോ കോൺഗ്രസിന്റെയോ നയം വികസന വിരുദ്ധമായി കാണുന്നില്ല. രാജസ്ഥാനിൽ ഞങ്ങൾ 68,000 കോടിയുടെ നിക്ഷേപമാണ് നടത്തിയത്.
തന്റെ ബിസിനസ്സിൽ ഏറ്റവും വലിയ മാറ്റം ഉണ്ടാക്കിയ മൂന്ന് കാര്യങ്ങളിൽ രണ്ട് സംഭവവും ഉണ്ടായത് കോൺഗ്രസ് ഭരിക്കുമ്പോഴാണ്. എക്സീം പോളിസി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോഴും മറ്റൊന്ന് 1991 ൽ നരസിംഹറാവുവും തുടർന്ന് മൻമോഹൻ സിംഗും നടപ്പിലാക്കിയ ഉദാരവൽക്കരണ നയവുമാണ്. അത് പോലെ 12 വർഷത്തെ ഗുജറാത്തിലെ നരേന്ദ്ര മോദി ഭരണവും തന്റെ വളർച്ചയ്ക്ക് സഹായകരമായി. ഗുജറാത്ത് നിക്ഷേപ സൗഹാർദ്ദ സംസ്ഥാനമായത് കൊണ്ടാണ് ഇത് സംഭവിച്ചത്. ഒരു കരാറും ലേലത്തിലൂടെയല്ലാതെ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിട്ടില്ല. അദാനി ഗ്രൂപ്പിന്റെ വിജയം കഠിനാദ്ധ്വാനം ഒന്ന് മാത്രമാണെന്നും ഗൗതം അദാനി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |