തളിപ്പറമ്പ്: നിലപാടുകളെ പിന്തുണയ്ക്കുന്നത് മുന്നണിയിലേക്കുള്ള ക്ഷണമല്ല. മുന്നണിയുടെ ധാരണയ്ക്ക് അനുസരിച്ചല്ലാതെ പാർട്ടികളെ ചേർക്കാനാകില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.രക്തസാക്ഷി ധീരജിന്റെ സ്മാരക സ്തൂപ അനാഛാദനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധീരജ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.പുറമെ നിന്നും ആസൂത്രിതമായി എത്തി നടത്തിയ കൊലപാതകമാണ് ധീരജിന്റേത്. രക്തസാക്ഷികളുടെ എണ്ണം കൂടി വന്നപ്പോഴും എസ്.എഫ്.ഐ എന്ന പ്രസ്ഥാനം പിന്നോട്ട് പോയിട്ടില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലായിടങ്ങളിലും എതിരില്ലാത്ത രീതിയിൽ എസ്.എഫ്.ഐ വളർന്നു വരികയാണ്. വിദ്യാഭ്യാസ സംവിധാനത്തെ സംരക്ഷിക്കാൻ നടന്ന ജനകീയ സമരത്തിനു മുമ്പിൽ ഗവർണറുടെ നിലപാട് തകരുന്ന ചിത്രമാണ് കേരളത്തിൽ കാണുന്നത്. ജനകീയ പ്രതിഷേധത്തിന് ശേഷം ഗവർണർക്ക് പഴയ ഊർജ്ജം ഇല്ലെന്നും അദ്ദേഹം പറഞ്ഞു .സി.പി.എം ഏരിയാ സെക്രട്ടറി കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എം.വി ജയരാജൻ, മയൂഖ് വിശ്വാസ്, വൈഷ്ണവ് മഹേന്ദ്രൻ, എം.വി രാജേഷ്, ജയിംസ് മാത്യു ,ടി.കെ.ഗോവിന്ദൻ,ധീരജിന്റെ പിതാവ് രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വൈറ്റ് വളണ്ടിയർ മാർച്ചും ദീപശിഖ റാലിയും നടത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |