കൊച്ചി: വായ്പാ കുടിശിക തീർക്കുന്നതിന്റെ പേരിൽ ബാങ്കുകാർ കബളിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി വീട്ടമ്മ. എറണാകുളം ആലുവയിലെ ഇസാഫ് ബാങ്കിന് മുന്നിലാണ് സമരം തുടരുന്നത്. എളമക്കര സ്വദേശിനി നിഷയും നാല് വയസുള്ള കുഞ്ഞുമാണ് രാത്രിയിലും ബാങ്കിനു മുന്നിൽ ഉപരോധിക്കുന്നത്.
നേരത്തെ നിഷ 16 പവൻ സ്വർണം ബാങ്കിൽ പണയം വച്ചിരുന്നു. ഇത് തിരിച്ചെടുക്കാൻ ചെന്നപ്പോൾ 5.45 ലക്ഷത്തിലധികം രൂപ തിരിച്ചടയ്ക്കാൻ ബാങ്ക് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പെെസ അടച്ചെങ്കിലും മുൻപ് നിഷയെടുത്ത വായ്പയുടെ കുടിശികയായ 50,000 രൂപ കൂടി അടയ്ക്കാതെ സ്വർണം തരില്ലെന്ന് ബാങ്ക് അറിയിക്കുകയായിരുന്നു. തുടർന്നാണ് ബാങ്കിന് മുന്നിൽ നിഷയും മകളും പ്രതിഷേധമാരംഭിച്ചത്.
അതേസമയം നിഷ അടച്ച പണം തിരികെ നൽകുമെന്നും സ്വർണം നൽകില്ലെന്നുമാണ് ബാങ്കിന്റെ പ്രതികരണം. ചട്ടപ്രകാരമുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |