തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യാവസായിക നയത്തിൽ മെഡിക്കൽ പ്ളാസ്റ്റിക്കിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി പി.രാജീവ്. മെഡിക്കൽ പ്ളാസ്റ്റിക്കിനെക്കുറിച്ച് ഇന്ത്യൻ പ്ളാസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ട്, ഹോട്ടൽ അപ്പോളോ ഡി മോറയിൽ സംഘടിപ്പിച്ച ദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ മെഡിക്കൽ ഉപകരണ,സാങ്കേതിക വിദ്യാരംഗങ്ങളിൽ സർക്കാർ നടത്തിയ ഇടപെടലുകൾ കൊണ്ടാണ് കൊവിഡിനെ അതിജീവിച്ച് ആരോഗ്യരംഗം പിടിച്ചുനിന്നത്. മെഡിക്കൽ ഉപകരണരംഗത്ത് ആഗോള തലത്തിൽ ടെറൂമോ,അഗപ്പെ,ഡെന്റ് കെയർ എന്നിവ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കാശ്യമായ 80 ശതമാനം മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയാണെന്നും ഇലക്ട്രോണിക്‌സ്, മെഡിക്കൽ പ്ളാസ്റ്റിക് രംഗങ്ങളിലെ വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |