113ാം റാങ്കോടെ സിവിൽ സർവീസ് ജയിച്ച് നാടിന് അഭിമാനമായ കോട്ടയത്തുകാരി ആര്യ ആർ നായർ യുവതലമുറയ്ക്ക് സ്വന്തം വിവാഹത്തിലൂടെയും മാതൃകയാവുകയാണ്. വിവാഹത്തിനും അനുബന്ധ ചടങ്ങുകൾക്കുമായി അനാവശ്യമായി കുറേയധികം പണവും സമയവും ചെവഴിക്കുന്ന ഇന്നത്തെ തലമുറയിൽ നിന്ന് വ്യത്യസ്തയാവുകയാണ് ആര്യ.
ഇന്ന് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിൽ തുടങ്ങി, മെഹന്തി, ഹൽദി, ഡി ജെ, റിസെപ്ഷൻ, താലിക്കെട്ട്, പോസ്റ്റ് വെഡിംഗ് ഫോട്ടോഷൂട്ടും കൂടി കഴിഞ്ഞാലാണ് കേരളത്തിലെ വിവാഹചടങ്ങുകൾ അവസാനിക്കുക. എന്നാൽ വിവാഹാഘോഷങ്ങൾ ഒഴിവാക്കി അതിന് പകരം ഇരുപത് കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കുകയാണ് ആര്യയും പ്രതിശ്രുധ വരനായ ശിവം ത്യാഗിയും. ഡൽഹി സ്വദേശിയും അഹമ്മദാബാദിൽ നികുതി വകുപ്പിൽ അസിസ്റ്റന്റ് കമ്മീഷണറുമാണ് ശിവം. ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹം ലളിതമാക്കുകയെന്നത്.
ജനുവരി 27ന് പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് വിവാഹം. കോട്ടയം കൂരോപ്പട അരവിന്ദത്തിൽ റിട്ട ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ജി രാധാകൃഷ്ണന്‍ നായരുടെയും റിട്ട അദ്ധ്യാപിക സുജാതയുടെയും മകളാണ് ആര്യ. അരവിന്ദനാണ് സഹോദരന്‍. നിലവിൽ നാഗ്‌പൂരിൽ ഐ ആർ എസ് പരിശീലനത്തിലാണ് ആര്യ. ഏപ്രിലോടെ സർവീസിൽ പ്രവേശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |