തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിന്റെ ബഡ്ജറ്റ് അടുത്ത വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കാനിരിക്കെ, സർക്കാരിന്റെ ധനമാനേജ്മെന്റിനെതിരെ ഗുരുതര കുറ്റപത്രവുമായി യു.ഡി.എഫ് . സംസ്ഥാനത്തിന്റെ മൊത്തം കടബാദ്ധ്യത നാലു ലക്ഷം കോടിയായി ഉയർന്നെന്നും ഇതുവഴി ഓരോ പൗരനും 1.14ലക്ഷം രൂപയുടെ കടക്കാരനായെന്നും ധവള പത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.മോശം നികുതിപിരിവും ധൂർത്തും അഴിമതിയുമാണ് പ്രതിസന്ധിക്കു കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുറത്തുവിട്ട ധവളപത്രത്തിൽ വ്യക്തമാക്കി.
`കട്ടപ്പുറത്തെ കേരളം 'എന്ന പേരിലിറക്കിയ ധവളപത്രം ഉയർത്തിക്കാട്ടി നിയമസഭയിൽ സർക്കാരിനെ പ്രഹരിക്കാനാണ്
പ്രതിപക്ഷനീക്കം. പ്രതിപക്ഷം കണക്ക് പെരുപ്പിച്ച് കാട്ടുകയാണെന്നും കടത്തിന്റെ പരിധി ലംഘിച്ചിട്ടില്ലെന്നും ധനമന്ത്രി പറയുന്നു.
വിലക്കയറ്റത്തിനൊപ്പം സർക്കാരിലെ അഴിമതിയും ധൂർത്തും പരാമർശിക്കുന്നുണ്ട്. നികുതിയും പിരിച്ചെടുത്ത നികുതിയും തമ്മിലുള്ള അന്തരമാണ് ഗുരുതര വീഴ്ച.കഴിഞ്ഞ അഞ്ചു വർഷത്തെ നികുതിയിൽ 70,000 കോടി രൂപ പിരിച്ചെടുത്തിട്ടില്ല. ജി.എസ്.ടി വരുന്നതോടെ നികുതി വരുമാനത്തിൽ 25 മുതൽ 30 ശതമാനം വരെ വർദ്ധിക്കുമെന്ന് കഴിഞ്ഞ സർക്കാരിലെ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചെങ്കിലും വിഭവ സമാഹരണത്തിൽ പരാജയപ്പെട്ടു.
കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30 ശതമാനത്തിൽ താഴെ നിൽക്കേണ്ടതാണ്.
എന്നാൽ, ഇപ്പോൾ തന്നെ 39.1 ശതമാനമായി ആയി ഉയർന്നു. ഈ അനുപാതം 2027ൽ 38.2 ശതമാനം ആകുമെന്നാണ് റിസർവ് ബാങ്ക് പോലും കരുതിയിരുന്നത്.അനുമതി ഉറപ്പില്ലാത്ത സിൽവർലൈന് 56 കോടി പാഴാക്കി.
സി.പി.ജോൺ ചെയർമാനായ യു.ഡി.എഫിന്റെ ധനകാര്യ പ്ളാനിംഗ് സബ് കമ്മിറ്റിയാണ് ധവളപത്രം തയ്യാറാക്കിയത്.
കിഫ്ബി നിശ്ചലം
1. കിഫ്ബി പ്രവർത്തനം നിലച്ച മട്ടാണ്. അഞ്ച് വർഷം കൊണ്ട് 50,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട കിഫ്ബിക്ക് ആറര വർഷം കൊണ്ട് 6201 കോടിയുടെ പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്.
2. ഇതുവരെ 962 പദ്ധതികൾക്കായി 73,908 കോടി രൂപയുടെ അംഗീകാരമാണ് കിഫ്ബി നൽകിയിരുന്നത്. വായ്പയും സർക്കാർ സഹായവുമുൾപ്പെടെ കിഫ്ബിക്ക് ലഭിച്ചത് 23,604.29 കോടിയാണ്.
3. ഇതിൽ 2022 ജൂൺ വരെ 20,184.54 കോടി ചെലവഴിച്ചു. ശേഷിക്കുന്ന 3419.75 കോടി കൊണ്ട് 50,000 കോടിയുടെ പദ്ധതികൾ എങ്ങനെ നടപ്പാക്കും?
#കടക്കെണിയിൽ ഒമ്പതാം സ്ഥാനം
3.29 ലക്ഷം കോടി:
സംസ്ഥാനത്തിന്റെ കടം
1.14 ലക്ഷം രൂപ:
ഓരോ പൗരന്റെയും കടബാദ്ധ്യത
മുഖ്യമന്ത്രിയുടെ മാത്രം ധൂർത്ത്
28 സുരക്ഷാവാഹനങ്ങളോടെ യാത്ര
മുഖ്യമന്ത്രിക്കായി വാങ്ങിയത് 7 വാഹനങ്ങൾ
ക്ളിഫ് ഹൗസിൽ കാലിത്തൊഴുത്തിന് 42.50 ലക്ഷം
നീന്തൽക്കുളം നവീകരണത്തിന് 32 ലക്ഷം
കുടുംബം അടക്കം ലണ്ടൻ യാത്രയക്ക് 43.14 ലക്ഷം
നോർവേ യാത്രയ്ക്ക് 46.93ലക്ഷം
നികുതി ചോർച്ച
71,833.28 കോടി
2021-22 ൽ ലക്ഷ്യമിട്ടത്
58,340.49 കോടി
പിരിച്ചെടുത്തത്
13,492.79 കോടി
പിരിക്കാത്ത തുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |