കോന്നി : പോക്സോ കേസിൽ പ്രതിയായ ആദിവാസി യുവാവ് രഞ്ജിത്തിന് പോക്സോ കോടതി ജാമ്യം അനുവദിച്ചു. ഡിസംബറിൽ ആവണിപ്പാറ ആദിവാസി കോളനിയിൽ താമസക്കാരിയായിരുന്ന യുവതി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്ന് ആശുപത്രി അധികൃതർ യുവതിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിക്കുകയും യുവതി പ്രായപൂർത്തിയായിട്ടില്ല എന്ന് കണ്ടെത്തുകയുമായിരുന്നു.
എന്നാൽ എസ് എസ് എൽ സി ബുക്കിലും ആധാർ കാർഡിലുമുള്ളത് യഥാർത്ഥ പ്രായമല്ലെന്നും അങ്കണവാടി രജിസ്റ്റർ പ്രകാരം പ്രായപൂർത്തിയായെന്നും ഇരുവരും വിവാഹിതരായി ഒരുമിച്ചു താമസിച്ചുവരികയായിരുന്നെന്നും രേഖകൾ പരിശോധിക്കണമെന്നും കാട്ടി യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പെൺകുട്ടി പ്രായപൂർത്തിയായിട്ടുണ്ടെന്നും ഇരുവരും വിവാഹം കഴിച്ചു ഒരുമിച്ചു താമസിക്കുകയാണെന്നും യുവതിയുടെ മാതാവ് കോടതിയെ ബോധിപ്പിച്ചിരുന്നു. തുടർന്ന് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രതി ഭാഗത്തിന് വേണ്ടി അഡ്വ. അരുൺദാസ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |