അഹമ്മദാബാദ്: തുടർച്ചയായ ലൈംഗിക പീഡനക്കേസുകളിൽ കുറ്റാരോപിതനായ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് വിധിച്ച് കോടതി. പത്ത് വർഷം മുൻപുള്ള പീഡന പരാതിയിലാണ് ഗാന്ധിനഗർ സെഷൻസ് കോടതിയുടെ ഉത്തരവ്. മറ്റൊരു പീഡനക്കേസിൽ നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരവേയാണ് വിധി.
സൂറത്ത് സ്വദേശിയായ യുവതി 2003-ലാണ് ബാപ്പുവിനെതിരെ പീഡനപരാതി നൽകിയത്. അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തിൽ വെച്ച് തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു ആരോപണം. 2001 മുതൽ 2006 വരെയുള്ള കാലയളവിൽ ആശ്രമത്തിൽ വെച്ച് നടത്തിയ പീഡന പരമ്പരയുടെ പേരിൽ സെക്ഷൻ 376 (സി), 377 എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി വിചാരണ പൂർത്തിയാക്കി തെറ്റുകാരനാണെന്ന് വിധിച്ചത്. 2013ൽ 16-കാരിയെ പീഡിപ്പിച്ച കേസിലാണ് ആശാറാം ബാപ്പു നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |