കോട്ടയം . കെ എസ് കാലിത്തീറ്റ കഴിച്ചതിനെ തുടർന്ന് ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റത് 104 പശുക്കൾക്ക്. തീവ്ര വയറിളക്കം, തീറ്റ മടുപ്പ്, മന്ദത എന്നിവയിൽ നിന്ന് പശുക്കൾ അപകടനില തരണം ചെയ്തതു. ആർപ്പൂക്കര, കൊഴുവനാൽ, മുളക്കുളം, ഞീഴൂർ, കടുത്തുരുത്തി, മീനടം, കടപ്ലാമറ്റം, അതിരമ്പുഴ, പാമ്പാടി, കറുകച്ചാൽ, വാഴൂർ എന്നിവിടങ്ങളിലായി 28 കർഷകരുടെ പശുക്കൾക്കാണ് അസുഖം ബാധിച്ചത്.
രോഗലക്ഷണമുള്ള പശുക്കൾക്ക് നിർജ്ജലീകരണത്തിനുള്ള ചികിത്സ, ആന്റിബയോട്ടിക്, ലിവർ ടോണിക് എന്നിവയാണ് അതത് മേഖലകളിലെ വെറ്ററിനറി സർജൻമാർ നൽകിയത്. കർഷകരുടെ പരാതിയിൽ ജില്ലാ വെറ്ററിനറി ആശുപത്രിയിൽ നിന്നുള്ള രണ്ട് വിദഗ്‌ദ്ധ സംഘങ്ങൾ പ്രശ്‌നബാധിത മേഖലകൾ സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചു. ചീഫ് വെറ്റിനറി ഓഫീസർ മനോജ് കുമാർ, ജില്ലാ എപ്പിഡിമിയോളജിസ്റ്റ് എസ് രാഹുൽ, ലാബ് ഓഫീസർ സേതുലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് പരിശോധന നടത്തിയത്. പശുക്കളുടെ രക്തം, ചാണകം, മൂത്രം എന്നിവയും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കന്നുകാലികളുടെ സാമ്പിളുകൾ കോട്ടയം ജില്ലാ വെറ്റിനറി കേന്ദ്രത്തിലും കാലിത്തീറ്റ സാമ്പിളുകൾ തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസ് എന്നിവിടങ്ങളിലും പരിശോധിക്കും.
'സാമ്പിളുകളിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയാൽ ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് അമൂൽ ലാബോറട്ടറി എന്നിവിടങ്ങളിലേക്ക് വിശദ പരിശോധനകൾക്ക് അയയ്ക്കും".
- ഡോ. ഷാജി പണിക്കശേരി,
ജില്ലാ മൃഗസംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |