തിരുവനന്തപുരം: ഇ-ടാക്സി കാറുകളുടെ നികുതി 5 ശതമാനമായി കുറയ്ക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനം. നിലവിൽ 21 ശതമാനമാണ്. സ്വകാര്യ ഇ-കാറുകൾ സ്വന്തമാക്കാൻ 5 ശതമാനം വാഹനനികുതി നൽകേണ്ടി വരുമ്പോൾ, ടാക്സി കാറിന് 21 ശതമാനം നികുതി നൽകേണ്ടി വരുന്നതിനാൽ ഈ മേഖലയിലുള്ളവർക്ക് ഇ-വാഹനങ്ങളിലേക്ക് മാറാൻ കഴിയുന്നില്ലെന്ന് ഫെബ്രുവരി ഒന്നിന് 'കേരളകൗമുദി" വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഒറ്റചാർജിംഗിൽ 500 കിലോമീറ്ററിലേറെ ഓടുന്ന ഇലക്ട്രിക് കാറുകൾ ഇറങ്ങിയതോടെയാണ് ടാക്‌സിയായും ഉപയോഗിക്കാനുള്ള സാദ്ധ്യത തെളിഞ്ഞത്.
ഇന്നോവയേക്കാൾ സൗകര്യമുള്ള ഏഴു സീറ്റർ ഇ-കാർ ബി.വൈ.ഡിയുടെ മുന്തിയ മോഡലിന് 32 ലക്ഷം രൂപ വിലയുണ്ട്. ഒറ്റചാർജിംഗിൽ 500 കിലോമീറ്റർ ഓടാമെന്നതിനാൽ ടാക്സിയായി ഉപയോഗിക്കുന്നവർക്ക് നേട്ടമാവും. പക്ഷേ, 6.72 ലക്ഷം നികുതിയായി നൽകേണ്ടി വരുമായിരുന്നു.
ബഡ്‌ജറ്റ് നിർദ്ദേശം നടപ്പാകുന്നതോടെ 1.60 ലക്ഷം നൽകിയാൽ മതി. ആനുപാതിക കുറവ് മറ്റ് ഇലക്ട്രിക് കാറുകൾ വാങ്ങുമ്പോഴും ലഭിക്കും.
ഇ -വാഹനങ്ങൾക്ക് ആദ്യ അഞ്ച് വർഷത്തേക്ക് നൽകിയിരുന്ന 50 ശതമാനം നികുതി ഇളവ് പുതിയ ആനൂകൂല്യം ഏർപ്പെടുത്തിയതിനാൽ പിൻവലിച്ചിട്ടുണ്ട്.
ഇ.വി വ്യവസായ
പാർക്ക് വരും
കിഫ്ബി പിന്തുണയോടെ വൈദ്യുത വാഹന പാർക്ക് വികസിപ്പിക്കും. വൈദ്യുത വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കൺസോർഷ്യത്തിനായി 15 കോടി രൂപ അധികമായി ബഡ്‌ജറ്റിൽ വകയിരുത്തി. ഇ.വി ഡ്രൈവ് ട്രെയിൻ ടെസ്റ്റിംഗ് ലാബ് ജൂലായിൽ പ്രവർത്തനക്ഷമമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |