കാൻബറ: സ്രാവിന്റെ ആക്രമണത്തിൽ പതിനാറുകാരിയ്ക്ക് ദാരുണാന്ത്യം. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തലസ്ഥാനമായ പെർത്തിലെ സ്വാൻ നദിയിൽ ഇന്നലെയായിരുന്നു സംഭവം. സ്രാവിന്റെ ആക്രമണത്തിന് പിന്നാലെ ഗുരുതര പരിക്കുകളോടെ നദിയിൽ നിന്ന് പുറത്തെടുത്ത പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
ജെറ്റ് സ്കീയിംഗിനുശേഷം നദിയിലേയ്ക്ക് ഇറങ്ങിയതായിരുന്നു പെർത്ത് സ്വദേശിയായ പെൺകുട്ടി. നദിയിൽ നിറയേ ഡോൾഫിനുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് സ്രാവിന്റെ ആക്രമണമുണ്ടായത്. സ്വാൻ നദിയിൽ സ്രാവുകൾ സാധാരണയായി എത്താത്ത പ്രദേശത്താണ് സംഭവം നടന്നത്. 1923ൽ സ്വാൻ നദിയിൽ 13കാരൻ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനുശേഷമുള്ള സംഭവമാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്.
2021ലാണ് പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ അവസാനമായി സ്രാവിന്റെ കടിയേറ്റ് ഒരാൾ മരിക്കുന്നത്. 2021 നവംബറിൽ പെർത്തിലെ പോർട്ട് ബീച്ചിൽ 57കാരനാണ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |