പാലക്കാട്: പുതുശേരിയിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ഫോൺ ടവർ മോഷണം പോയ കേസിലെ പ്രതി പിടിയിൽ. തമിഴ്‌നാട് സേലം സ്വദേശി കൃഷ്ണകുമാറിനെയാണ് (46) കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
മുംബയ് ആസ്ഥാനമായുള്ള ജി ടി എൽ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന ടവറുകളാണ് മോഷണം പോയത്. പ്രവർത്തനരഹിതമായിരുന്ന ടവറുകൾ കള്ളൻമാർ കടത്തികൊണ്ടുപോയെന്ന് കമ്പനി പരാതി നൽകിയിരുന്നു. ഒരു മൊബൈൽ ടവറിന് 25 മുതൽ 40 ലക്ഷം രൂപവരെയാണ് വിലയെന്നും ഇത്തരത്തിൽ കോടികളുടെ നഷ്ടമുണ്ടായെന്നും കമ്പനി പരാതിപ്പെടുന്നു.
പൊലീസും കമ്പനിയും വിശദമായി നടത്തിയ അന്വേഷണത്തിൽ പാലക്കാടുനിന്ന് മാത്രം ഏഴു ടവറുകൾ മോഷണം പോയതായി കണ്ടെത്തിയിരുന്നു. കൊവിഡിനെത്തുടർന്നുണ്ടായ ലോക്‌ഡൗണിന്റെ മറവിലാണ് കൃഷ്ണകുമാർ ടവറുകൾ കടത്തികൊണ്ടുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |