SignIn
Kerala Kaumudi Online
Friday, 25 July 2025 5.13 PM IST

ഇടതു സർക്കാർ മണ്ണാങ്കട്ട പോലെ ഒലിച്ചു പോവും: ചെന്നിത്തല

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: ജനങ്ങളുടെ മേൽ അധിക ഭാരം കെട്ടിവയ്ക്കുന്ന ഇടത് സർക്കാർ അടുത്ത തിര‌ഞ്ഞെടുപ്പിൽ മണ്ണാങ്കട്ട പോലെ ഒലിച്ചുപോവുമെന്ന് രമേശ് ചെന്നിത്തല. പഞ്ചതന്ത്രം കഥയിലെ കാട്ടുപൂച്ചയെപ്പോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊള്ളയടിക്കുകയാണെന്നും നിയമസഭയിൽ ബഡ്ജറ്റ് ചർച്ചയിൽ അദ്ദേഹം പറഞ്ഞു

ദീനാനുകമ്പയുടെ മൂർത്ത രൂപമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെ ജനം കണ്ടത്. വീണ്ടും പിണറായി സർക്കാരിനെ അധികാരത്തിലേറ്റിയതാണ് ജനങ്ങൾ ചെയ്ത ഏക കുറ്റം. പെട്രോൾ, ഡീസൽ വില വർദ്ധന അടക്കമുള്ള നടപടികളിലൂടെ ജനങ്ങൾക്ക് ഇപ്പോൾ അത് ബോദ്ധ്യമായി. ബഡ്ജറ്റ് തയ്യാറാക്കാൻ ക്വട്ടേഷൻ സംഘങ്ങളെയാണോ ഏൽപ്പിച്ചതെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. രണ്ട് തരം കൊള്ളയാണ് സർക്കാർ നടത്തുന്നത്. കേന്ദ്രസർക്കാർ ഈടാക്കുന്ന നികുതിയിൽ നിന്ന് നിർലജ്ജം പങ്ക്പറ്റുന്നു. അതിന് പുറമെയാണ് ഇവിടെ അധിക നികുതി ചുമത്തുന്നത്. സർക്കാരിന്റെ ഈ കൊള്ളയടി അവസാനിപ്പിക്കണം. മുമ്പ് പ്രളയ സെസ് ഏർപ്പെടുത്തിയിട്ട് എന്തു ചെയ്തു. വരുമാന വർദ്ധനയുള്ള പദ്ധതികൾക്ക് സർക്കാർ മുതൽമുടക്കുന്നില്ല. കിഫ്ബിയുടെ ചരമഗീതം കുറിച്ചുകഴിഞ്ഞുവെന്നും ചെന്നിത്തല ആരോപിച്ചു.

പി.സി.വിഷ്ണുനാഥ്

ജനങ്ങളെ ചേർത്ത് നിറുത്തുന്നതിന് പകരം പിണറായി സർക്കാർ അവരെ

ഞെരുക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് കുറ്റപ്പെടുത്തി. 2018 ലെ ബഡ്ജറ്റിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് എ.കെ.ജി സ്മാരകത്തിന് 10 കോടി വകയിരുത്തിയിരുന്നു. ഇപ്പോഴത്തെ ബഡ്ജറ്റിൽ നാല് കോടി നീക്കിവച്ചിട്ടുള്ളത്.

.സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന നികുതി ഭീകരതയാണ് സർക്കാർ കൊണ്ടുവന്നിട്ടുള്ളതെന്ന് പ്രൊഫ. ആബീദ്ഹുസൈൻ തങ്ങൾ പറഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.