SignIn
Kerala Kaumudi Online
Wednesday, 25 September 2024 9.41 PM IST

പണം അനുവദിക്കാതെ ധനവകുപ്പ്, 8 സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങി

Increase Font Size Decrease Font Size Print Page

rupee

തിരുവനന്തപുരം : മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലെ എട്ട് സ്ഥാപനങ്ങളിലെ ശമ്പളം യഥാസമയം പണം അനുവദിക്കാത്തതിനാൽ മുടങ്ങി. പദ്ധതിയേതര വിഹിതത്തിൽ നിന്നു പണം അനുവദിക്കുന്നതിനുള്ള ഫയൽ ധനകാര്യവകുപ്പിൽ കുരുങ്ങിയതാണ് കാരണം.

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തൃശൂർ, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ്, കേരള സ്‌ക്കൂൾ ഒഫ് മാത്തമാറ്റിക്‌സ്, ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബേസിക്ക് സയൻസസ്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസ്, നാറ്റ്പാക്ക് എന്നീ സ്ഥാപനങ്ങളിലാണ് ശമ്പളത്തിന് പണം ലഭിക്കാത്തത്.

ഈ സ്ഥാപനങ്ങൾ എല്ലാമാസവും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ശാസ്ത്ര സാങ്കേതിക വകുപ്പിൽ നൽകും. തുടർന്ന് ഫയൽ സെക്രട്ടേറിയറ്റിലെ ഭരണവിഭാഗം പരിശോധിച്ച് ധനകാര്യവകുപ്പിന് കൈമാറും. പതിവ് പോലെ നടപടികൾ പുരോഗമിച്ചെങ്കിലും ധനകാര്യ വകുപ്പിലെത്തിയപ്പോൾ കുടുങ്ങി. ധനകാര്യ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറിയുടെ പരിഗണണിയിലാണ് ഫയൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SALARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.