കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ നടൻ ദിലീപ്. വിസ്തരിക്കാൻ പ്രോസിക്യൂഷൻ മുന്നോട്ടുവയ്ക്കുന്ന കാരണങ്ങൾ വ്യാജമാണെന്ന് കാണിച്ച് ദിലീപ് സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കാവ്യമാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടി കൊണ്ടുപോകാനാണെന്നും സത്യവാങ്‌മൂലത്തിൽ ആരോപിക്കുന്നു.
സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയ്‌സ് ക്ലിപ്പിലെ ദീലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരിീ ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. വോയ്‌സ് ക്ലിപ്പുകളെ സംബന്ധിച്ച് ഫോറൻസിക് റിപ്പോർട്ട് വിചാരണ കോടതിയുടെ പരിഗണനയിലാണ്. ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാതെ നീട്ടിക്കൊണ്ടുപോകാനാണ് ഈ നടപടിയെന്നും ഇതിനായുള്ള ശ്രമമാണ് പൊലീസും അതിജീവിതയും പ്രോസിക്യൂഷനും നടത്തുന്നതെന്നും ദിലീപ് ആരോപിച്ചു,
വെള്ളിയാഴ്‌ച ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് ദീലീപിന്റെ വാദങ്ങൾ പരിഗണിക്കും,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |