പത്തനംതിട്ട : വാക്കുകൾ കൊണ്ടു മതേതരത്വം പറയുകയല്ല പ്രവർത്തി കൊണ്ടും അത് കാട്ടി കൊടുക്കുകയാണ് വേണ്ടതെന്ന സന്ദേശമാണ് കുമ്പഴ ശ്രീനാരായണ സ്തൂപികാ സ്ഥാപനത്തിലൂടെ നടത്തിയതെന്ന് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി രമേശ് രാജാക്കാട് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തിൽ 30-ാമത് കുമ്പഴ സ്തൂപികാവാർഷികവും ശ്രീനാരായണ കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള ആത്മജ്ഞാനികളായ ഗുരുക്കന്മാർ കാട്ടിതന്ന നന്മയിലൂടെ സഞ്ചരിക്കുമ്പോഴാണ് സൗഹാർദ്ദം എന്ന ചിന്ത പ്രകൃതിയിലുണ്ടാകുന്നത്. ബുദ്ധിയെ ഭ്രമിപ്പിക്കുന്ന ചിന്തകളെ അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടുപോകുന്ന സ്ഥിതിയാണ് കേരളത്തിൽ ഇന്ന് നിലനിൽക്കുന്നത്. മയക്കുമരുന്നിന്റെ വ്യാപനമാണ് ഇതിനു കാരണം. മനുഷ്യത്വമില്ലാത്ത പ്രവർത്തികളാണ് പലരും കാണിക്കുന്നത്. കർമ്മം കൊണ്ട് മനുഷ്യനാകാനാണ് ഗുരുദേവൻ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസി.സെക്രട്ടറി ടി.പി. സുന്ദരേശൻ, ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.അജിത്ത് കുമാർ, യൂണിയൻ കൗൺസിലർമാരായ ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, പി.സലിം കുമാർ, കെ.എസ്.സുരേശൻ, സജിനാഥ്, വി.വി.രണേഷ്, മൈക്രോ ഫിനാൻസ് കോ- ഓർഡിനേറ്റർ കെ.ആർ.സലിലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിഅംഗം എം.എൻ.സുരേഷ് കുമാർ, ശ്രീനാരായണ എംപ്ലോയിസ് ഫോറം പ്രസിഡന്റ് സുധീപ്, പത്തനംതിട്ട ടൗൺശാഖാ പ്രസിഡന്റ് സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ സ്വാഗതവും കുമ്പഴ ടൗൺശാഖാ പ്രസിഡന്റ് കെ.പി.സുമേഷ് കൃതജ്ഞതയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |