ആലപ്പുഴ : നിയമപരമായി മാലിന്യ സംസ്‌ക്കരണം നടത്താത്ത ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടിയെടുക്കും. പുന്നമട ഹൗസ്‌ബോട്ട് ടെർമിനലിലേയും പരിസരത്തേയും ഹൗസ് ബോട്ടുകളിൽ നിന്ന് ജൈവ,അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ കർശന ഉപാധികളോടെ മാലിന്യ ശേഖരണം തുടരും. കൂടുതൽ കേന്ദ്രങ്ങളിൽ മാലിന്യ ശേഖരണം വ്യാപിപ്പിക്കും. നിയമപരമായി മാലിന്യ സംസ്‌കരണം നടത്താത്ത ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പി. പി.ചിത്തരഞ്ജൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഹൗസ്‌ബോട്ട് ഉടമകളുടെയും ഉദ്ദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഇതിനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃതത്തിൽ കർശന പരിശോധനകൾ ആരംഭിക്കും.
സബ് കളക്ടർ സൂരജ് ഷാജി, ദുരന്ത നിവരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ. ആശ സി.എബ്രഹാം, പോർട്ട് ഓഫീസർ ക്യാപ്‌ടൻ എബ്രഹാം വി. കുര്യാക്കോസ്, മലിനീകരണ നിയന്ത്രണ ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനിയർ സുജാത, ഹൗസ്‌ബോട്ട് ഉടമ സംഘടന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഹൗസ് ബോട്ടുകളിൽ നിന്ന് ജൈവ അജൈവ മാലിന്യ ശേഖരണത്തിന് വാർഷിക യൂസർഫീ
ഡി.ടിപി.സി മുഖാന്തിരം ഫീസ് അടച്ച് മാലിന്യ നിർമ്മാർജ്ജനം നടത്തുന്ന ഹൗസ്‌ബോട്ടുകൾക്ക് മാത്രം പൊല്യൂഷൻ സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |