തൃശൂർ : മദ്യലഹരിയിൽ ബഹളം വച്ച് ആളുകളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് പൊലീസ് അറസ്റ്റു ചെയ്ത് കസ്റ്റഡി കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ കൊച്ചു തോപ്പ്, ഫാത്തിമ മാത റോഡിൽ വാറു വിളാകം വീട്ടിൽ സോണി പത്രോസിന്റെയും ബബിയോളിയ സോണിയുടെയും മകൻ സനു സോണിയാണ് (30) മരിച്ചത്.
സഹോദരൻ : സജു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
കഴിഞ്ഞ ബുധനാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂരിലെ കസ്റ്റഡികേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ അശ്വനി ആശുപത്രി ജംഗ്ഷനിൽ വച്ചാണ് ചാടിയത്. ഇയാളെ കൊണ്ടുപോയിരുന്ന ജീപ്പിൽത്തന്നെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ലഹരി വസ്തുക്കൾ ഉപയോഗിച്ചതിനും കൈവശം വച്ചതുമായി ബന്ധപ്പെട്ടും വലിയതുറ സ്റ്റേഷനിൽ നാലോളം കേസുകൾ സനുവിനെതിരെ നിലവിലുള്ളതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |