SignIn
Kerala Kaumudi Online
Saturday, 04 May 2024 10.47 AM IST

സ്വിസ് ബാങ്കിംഗ് ഭീമൻ ക്രെഡിറ്റ് സ്വീസും വീണു

credit-suisse

സൂറിച്ച്: അമേരിക്കൻ ബാങ്കായ സിലിക്കൺ വാലിയും തൊട്ടു പിന്നാലെ സിഗ്നേച്ചറും തകർന്നതിനു പിന്നാലെ ആഗോള ധനകാര്യ സ്ഥാപനമായ സ്വിസ് ബാങ്കിംഗ് ഭീമൻ ക്രെഡിറ്റ് സ്വീസ് പ്രതിസന്ധിയിൽ. കഴിഞ്ഞ കുറച്ചു കാലങ്ങളായി തെറ്റായ ബാങ്കിംഗ് പ്രവർത്തനങ്ങൾ കാരണം ക്രെഡിറ്റ് സ്വീസ് ആഗോള തലത്തിൽ ചർച്ചയായിരുന്നു. കൂടുതൽ സാമ്പത്തിക സഹായം നൽകാനാകില്ലെന്ന് പ്രധാന നിക്ഷേപകർ പറഞ്ഞതോടെയാണ് ക്രെഡിറ്റ് സ്യൂസ് പ്രശ്‌നങ്ങൾ നേരിട്ടത്. തുടർന്ന് ഓഹരികൾ കൂപ്പുകുത്തി. ബാങ്ക് ഓഹരികൾ ഒരു ഘട്ടത്തിൽ 30 ശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. ബഞ്ച്മാർക്ക് ബോണ്ട് വിലയാകട്ടെ റെക്കോഡ് താഴ്ചയിലേക്ക് പോയി. ഇതോടെ ക്രെഡിറ്റ് സ്യൂസുമായി കരാറുള്ള പല ആഗോള ധനകാര്യ സ്ഥാപനങ്ങളും അതിൽ നിന്ന് പിൻമാറുന്നതായും പ്രഖ്യാപിച്ചു. യുഎസ് ബാങ്കുകൾ, സിലിക്കൺവാലി, സിഗ്നേച്ചർ തകർച്ച ഉയർത്തിവിട്ട കൊടുങ്കാറ്റ് യൂറോപ്പിലേയ്ക്ക് നീങ്ങുന്നതാണ് പിന്നീട് കണ്ടത്.

ക്രെഡിറ്റ് സ്വീസ് പ്രവർത്തനം

ആസ്ഥാനം സ്വിറ്റസർലൻഡിലെ സൂറിച്ച്. 50 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ആഗോളതലത്തിൽ വ്യത്യസ്തങ്ങളായ ധനകാര്യ സേവനങ്ങൾ നൽകുന്ന വലിയ ബാങ്ക്. ലോകത്തെ ബാങ്കിംഗ് സംവിധാനത്തിൽ വലിയ സ്വാധീനമുള്ള സാമ്പത്തിക സ്ഥാപനം. നിക്ഷേപക വിവരങ്ങൾക്കുള്ള രഹസ്യാത്മകത പ്രധാനം. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആണ് പ്രധാനം. 1856 ൽ തുടങ്ങിയ ക്രെഡിറ്റ് സ്വീസിന് അസറ്റ് മാനേജ്‌മെന്റ്, പ്രൈവറ്റ് ബാങ്കിംഗ് പ്രവർത്തനങ്ങളെല്ലാമുണ്ട്.

പെട്ടന്നുള്ള തകർച്ച

ക്രെഡിറ്റ് സ്വീസിന്റെ ഏറ്റവും വലിയ ഷെയർ ഹോൾഡറായ സൗദി നാഷണൽ ബാങ്ക് ചെയർമാൻ നടത്തിയ ഒരു പ്രസ്താവനയാണ് പ്രതിസന്ധിയ്ക്ക് പെട്ടന്നുള്ള കാരണം. ഇനി പണം ക്രെഡിറ്റ് സ്യൂയിസിലേക്ക് നിക്ഷേപിക്കില്ലെന്നാണ് ചെയർമാൻ അമ്മർ അൽ ഖുദൈറി വ്യക്തമാക്കി. ഇത് ബാങ്കിംഗ് ഓഹരികളിൽ വലിയ സമ്മർദമുണ്ടാക്കി. സമർദം പരിഹരിക്കാൻ ആവശ്യമെങ്കിൽ അടിയന്തര ഫണ്ട് സ്വിസ് അധികൃതർ പ്രഖ്യാപിച്ചു.

വായ്പയെടുക്കും

സ്വിസ് സെൻട്രൽ ബാങ്കിൽ നിന്ന് 54 ബില്യൺ ഡോളർ വായ്പയെടുക്കുമെന്ന പ്രഖ്യാപനവുമായി ക്രെഡിറ്റ് സ്വീസ് രംഗത്തെത്തി. സിസ്റ്റമാറ്റിക്കലി ഇമ്പോർട്ടന്റ് ബാങ്കുകളിൽ ഉൾപ്പെടുന്നതിനാൽ ക്രെഡിറ്റ് സ്വീസിന് വായ്പ നൽകാൻ തയാറാണെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. അതുവരെ നഷ്ടത്തിലായിരുന്ന ഏഷ്യൻ വീപിണികൾ ഈ പ്രസ്താവനയോടെ നേരിയ ആശ്വാസത്തിലെത്തി. അധിക പണ ലഭ്യത ക്രെഡിറ്റ് ്സ്വീസിന്റെ നിക്ഷേപകരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് സഹായകമാകുമെന്ന് ബാങ്ക് അറിയിച്ചു.

ഇന്ത്യയെ ബാധിക്കും.

സിലിക്കൺവാലി ബാങ്കിനേക്കാൾ ഇന്ത്യയെ കൂടുതൽ ബാധിക്കുക ക്രെഡിറ്റ് സ്വീസ് ബാങ്ക് പ്രതിസന്ധിയാകുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ക്രെഡിറ്റ് സ്വീസിന് ഇന്ത്യയിൽ 2.4 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. ജെഫറീസ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇത് 12 ാമത്തെ വലിയ ഓഫ്ഷോർ ലെൻഡാണ്. ഇന്ത്യയുടെ ഡെറിവേറ്റീവ് മാർക്കറ്റുകളിൽ ക്രെഡിറ്റ് സ്വീസിന് സ്വാധീനമുണ്ട്. അതുകൊണ്ടുതെന്നെ ബാങ്കിന്റെ വീഴ്ചയുടെ ഭാഗമായുണ്ടാകുന്ന പണലഭ്യതയുൾപ്പെടെ ഇന്ത്യയിലും പ്രതിഫലിച്ചേക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.