ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്ക് വിലക്കേർപ്പെടുത്തിയ ഉത്തരവിനെതിരെ പാർട്ടി സംഘടിപ്പിച്ച ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. ഹരീഷ് റാവത്തടക്കം നേതാക്കളെയും അണികളെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ചെങ്കോട്ടയിൽ നിന്ന് ചാന്ദിനിചൗക്കിലേക്കാണ് ദീപം കൊളുത്തിയുള്ള പ്രതിഷേധം നിശ്ചയിച്ചിരുന്നത്.
കേരളത്തിൽ നിന്നുള്ള എം.പിമാരടക്കം കറുത്ത വസ്‌ത്രങ്ങളണിഞ്ഞ് പ്രതിഷേധത്തിനെത്തി. കൂട്ടത്തിലെ ടി.എൻ പ്രതാപനും ഡീൻ കുര്യാക്കോസുമടക്കം എം.പിമാരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മൊബൈൽ ടോർച്ച്ലൈറ്ര് തെളിച്ച് വിലക്ക് ലംഘിച്ച് അവശേഷിക്കുന്ന എം.പിമാരും പ്രവർത്തകരും പ്രതിഷേധവുമായി മുന്നോട്ടുപോയി. ഇതിനുപിന്നാലെ ഇവരെ പൊലീസ് തടഞ്ഞു.
2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കള്ളന്മാർക്കെല്ലാം മോദി എന്ന പേര് വന്നതെങ്ങനെ? എന്ന ചോദ്യം രാഹുൽ ഗാന്ധി ഉയർത്തിയതിനെതിരെ ഗുജറാത്ത് കോടതിയിൽ നൽകിയ കേസിൽ രാഹുലിന് രണ്ട് വർഷം തടവ്‌ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭയിൽ നിന്നും വിലക്കി വെള്ളിയാഴ്‌ച ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ കനത്ത പ്രതിഷേധം സഭയ്‌ക്കുള്ളിലും പുറത്തും കോൺഗ്രസ് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കറുത്ത വസ്‌ത്രങ്ങളണിഞ്ഞ് പ്രതിപക്ഷ പാർട്ടി എം.പിമാരടക്കം പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |