അടുത്തിടെയാണ് ഭാര്യയ്ക്കും അവരുടെ കുടുംബത്തിനുമെതിരെ ഫേസ്ബുക്കിൽ വീഡിയോ ഇട്ടശേഷം പ്രവാസി ലോഡ്‌ജിൽ തൂങ്ങിമരിച്ചത്. ആലപ്പുഴ കറ്റാനം കണ്ണനാകുഴി ക്രിസ്‌തുരാജ് ഭവനത്തിൽ ബൈജു രാജാണ് (40) മരിച്ചത്. ന്യൂസിലാൻഡിലായിരുന്നു ബൈജു, ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും മകളെ തന്നിൽ നിന്ന് അകറ്റി എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് വീഡിയോയിൽ ഉന്നയിച്ചത്.
ഇപ്പോഴിതാ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് ബൈജു തനിക്ക് അയച്ച ഇമെയിൽ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ എം ബി പത്മകുമാർ. ഏറെ പ്രിയപ്പെട്ടൊരാൾ വഞ്ചിച്ചപ്പോഴുണ്ടായ വേദനയെക്കുറിച്ചാണ് ഇതിൽപ്പറയുന്നത്.
'നിങ്ങളുടെ പ്രിയപ്പെട്ടൊരാൾ നിങ്ങളെ വഞ്ചിക്കുമ്പോൾ മറ്റൊരു മാർഗവുമില്ലാതെ നിങ്ങൾ നിസഹായനാകും. എല്ലാവരും എന്റെ പ്രതീക്ഷകളെല്ലാം നശിപ്പിച്ചതിനാൽ എന്റെ മാനസിക സമാധാനം പൂർണമായി ഇല്ലാതായി. എന്റെ ജീവിതത്തിന് അർത്ഥമില്ലെന്ന് തോന്നി. എന്റെ ജീവിതത്തിന് അവസാന പ്രതീക്ഷയായ എന്റെ മകൾ എന്നിൽ നിന്ന് നഷ്ടപ്പെട്ട് പോകുന്നതിൽ ഞാൻ തകർന്നുപോയി. പഠിക്കുമ്പോഴും, പള്ളിയിൽ പോകുമ്പോഴും, ബൈബിൾ വായിക്കുമ്പോഴും,പ്രാർത്ഥിക്കുമ്പോഴും ഡാൻസ് ക്ലാസിൽ കൊണ്ടുപോകുമ്പോഴും വയലിൻ പഠിപ്പിക്കുമ്പോഴുമൊക്കെ എല്ലായിടത്തും ഒപ്പമുണ്ടായിരുന്നൊരച്ഛന് മകളിൽ നിന്ന് അകന്നുനിൽക്കാൻ പ്രയാസമാണ്. എന്റെ വരാനിരിക്കുന്ന ജീവിതം എന്റെ മകളുടെ കണ്ണിലൂടെ കാണാനും അവളുടെ ഭാവിയെക്കുറിച്ച് ഒരുപാട് പ്രതീക്ഷിക്കാനും ഞാൻ ആഗ്രഹിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കണമെന്ന് അവൾ എപ്പോഴും പറയുമായിരുന്നു.
'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ എല്ലാ വേദനകളും എല്ലാവരിൽ നിന്നും മറയ്ക്കാൻ എനിക്ക് അറിയാമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്കതിന് ശക്തിയില്ല. ഞാൻ ഇപ്പോൾ തകർന്ന് ഇല്ലാതായി. എന്റെ ജോലിയേയും ജീവിതത്തെയും ബാധിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളും ശ്വാസം മുട്ടുന്ന വേദനയും എന്നെ തകർക്കുന്നു.എനിക്ക് സഹിക്കാൻ കഴിയുന്നില്ല. പെട്ടെന്നൊരു ആശ്വാസം വേണം. അതിന് ഞാൻ എന്നെ ഇല്ലാതാക്കുന്നു. ഞാൻ ആത്മഹത്യ ചെയ്യുന്നു.' - എന്നാണ് ബൈജു എഴുതിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |