കൊച്ചി: കാലിക്കറ്റ് സർവകലാശാല ഈ അദ്ധ്യയനവർഷംമുതൽ നാഷണൽ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷന്റെ (എൻ.സി.ടി.ഇ) അംഗീകാരമില്ലാത്ത അദ്ധ്യാപക കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിദ്യാർത്ഥിനി ഷാരുൾ ബാനു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
കാലിക്കറ്റ് സർവകലാശാല നടത്തുന്ന എം.പെഡ്, ബി.പെഡ് കോഴ്‌സുകൾക്കെതിരെയാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ഈ കോഴ്‌സുകൾക്ക് നിയമാനുസൃതം അംഗീകാരം നൽകാൻ എൻ.സി.ടി.ഇയെ സമീപിക്കാൻ സർവകലാശാലയ്ക്ക് തടസമില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇരു കോഴ്‌സുകൾക്കും അംഗീകാരമില്ലെന്ന് എൻ.സി.ടി.ഇ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
വാട്ടർ അതോറിട്ടി; ഷോർട്ട് ലിസ്റ്റിലെ
തുടർനടപടികൾക്ക് സ്റ്റേ
കൊച്ചി: കേരള വാട്ടർ അതോറിട്ടിയുടെ അസി. എൻജിനിയർ തസ്തികയിലേക്കുള്ള നോട്ടിഫിക്കേഷൻ പ്രകാരം തയ്യാറാക്കിയ ഷോർട്ട് ലിസ്റ്റിലെ തുടർനടപടികൾ ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു. വാട്ടർ അതോറിട്ടിയിലെ ലോവർ കാറ്റഗറി ജീവനക്കാർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ് നൽകിയത്. ലോവർ കാറ്റഗറി ജീവനക്കാർക്കും ഇൻ സർവീസ് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |