ആലപ്പുഴ : തകഴി സാഹിത്യോത്സവം 10 മുതൽ 17 വരെ ശങ്കരമംഗലത്ത് നടക്കുമെന്ന് തകഴി സ്മാരക സമിതി ചെയർമാൻ ജി.സുധാകരൻ, സെക്രട്ടറി കെ.ബി.അജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 10ന് വൈകിട്ട് 4ന് മന്ത്രി സജി ചെറിയാൻ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി, തോമസ് കെ.തോമസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കുരീപ്പുഴ ശ്രീകുമാർ, കെ.ബി.അജയകുമാർ തുടങ്ങിയവർ സംസാരിക്കും. 11 ന് വൈകിട്ട് 5.30ന് തകഴിയിലെ എഴുത്തുകാരുടെ സംഗമം നടക്കും. 12 ന് കഥാസായാഹ്‌നം, 13ന് സാഹിത്യമത്സരങ്ങൾ, 15ന് പ്രസംഗമത്സം, 16 ന് പുസ്‌തകപ്രകാശനം എന്നിവ നടക്കും. 17 ന് ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് എം. മുകുന്ദനൊപ്പം മുഖാമുഖ പരിപാടി. തകഴി ചെറുകഥാ പുരസ്‌ക്കാരത്തിന്റെ അവസാന റൗണ്ടിലെത്തിയ പത്ത് കഥാകാരന്മാരും ആലപ്പുഴയിലെ എഴുത്തുകാരും പങ്കെടുക്കും. 4.30ന് നടക്കുന്ന ചടങ്ങിൽ തകഴി പുരസ്‌കാര വിതരണവും സമാപന സമ്മേളനവും എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, യു.പ്രതിഭ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. തകഴി സാഹിത്യ പുരസ്‌ക്കാരം ജി.സുധാകരൻ എം. മുകുന്ദന് സമ്മാനിക്കും. ചെറുകഥാ പുസ്‌കാരങ്ങൾ എം. മുകുന്ദൻ വിതരണം ചെയ്യും. ഡാേ.സജിത് ഏവുരേത്ത്, പ്രൊഫ.എൻ.ഗോപിനാഥപിള്ള, അംബിക ഷിബു, ഡോ.ബിച്ചു എക്‌സ്.മലയിൽ, കെ.ബി.അജയകുമാർ, പി.അരുൺകുമാർ എന്നിവർ സംസാരിക്കും.
ജി.സുധാകരന്റെ കവിതാസമാഹാരം പ്രകാശനം 16 ന്
മുൻ മന്ത്രി ജി. സുധാകരന്റെ കവിതാസമാഹാരങ്ങളുടെ പ്രകാശനം, കവിതാലാപനം, രാജു കഞ്ഞിപ്പാടത്തിന്റെ നോവൽ പ്രകാശനം എന്നിവ 16 ന് വൈകിട്ട് നാലിന് തകഴി സ്മാരകത്തിൽ നടക്കും. തകഴി സാഹിത്യോത്സവത്തിന്റെ ഭാഗമായാണ് ചടങ്ങ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. ജി.സുധാകരന്റെ 'നവയുഗപുത്രൻ' എന്ന കവിതാസമാഹാരം പി.കെ. ഹരികുമാറിൽ നിന്ന് ആർ. നാസറും, 'കാവാലസംഗീതം' എന്ന കവിതാസമാഹാരം പി.കെ. മേദിനിയിൽ നിന്ന് ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യാരാജും ഏറ്റുവാങ്ങും. രാജു കഞ്ഞിപ്പാടത്തിന്റെ 'നിശാഗന്ധി വിരിയുന്ന മുസാവരി' എന്ന പുസ്തകം ജി. സുധാകരനിൽ നിന്ന് പ്രൊഫ. എൻ. ഗോപിനാഥ പിള്ള ഏറ്റുവാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |