ലക്‌നൗ: വിവാഹവേദിയിൽ തോക്ക് ഉപയോഗിച്ച് നാല് തവണ വെടിയുതിർത്ത് വധു. യുവതിയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണെന്നാണ് റിപ്പോർട്ട്. വിവാഹച്ചടങ്ങിനിടെ വധു വെടിയുതിർക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലായാതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഉത്തർപ്രദേശിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രി ഹത്രാസ് ജംഗ്ഷൻ ഏരിയയിലെ സേലംപൂർ ഗ്രാമത്തിലെ ഗസ്റ്റ് ഹൗസിൽ വച്ചാണ് വിവാഹ ചടങ്ങ് നടക്കുന്നത്. ഒരാൾ യുവതിയുടെ കെെയിൽ തോക്ക് കൊടുക്കുന്നു. തുടർന്ന് വധു മുകളിലേയ്ക്ക് നാല് തവണ വെടിവയ്ച്ച ശേഷം തോക്ക് തിരികെ നൽകുന്നതാണ് വീഡിയോയിൽ ഉള്ളത്. തുടർനടപടികൾക്കായി പൊലീസ് വീഡിയോ പരിശോധിച്ചുവരികയാണ്. ദമ്പതികൾ മാലയിടുന്ന ചടങ്ങിന് തൊട്ടുപിന്നാലെയാണ് വെടിവയ്പ്പ് നടന്നത്. വധുവിന്റെ കുടുംബത്തിൽ നിന്നുള്ള കറുത്ത ഷർട്ട് ധരിച്ച ഒരാൾ സ്റ്റേജിൽ കയറിയാണ് വധുവിന് തോക്ക് കെെമാറിയത്.
The video went #viral while firing pistol bride
— Siraj Noorani (@sirajnoorani) April 8, 2023
The bride fired joy at a guest house in Salempur of Thana #Hathras Junction area
Bride's video of Harsh firing went viral on #socialmedia
The bride is a resident of village Nagla Sekha of Hasayan police stn area.#UttarPradesh pic.twitter.com/neXrJexBik
പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ വധുവിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുമെന്നും ഹത്രാസ് അഡീഷണൽ പൊലീസ് സൂപ്രണ്ട് അശോക് കുമാർ പറഞ്ഞു. തോക്ക് കെെവശം വച്ച ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപ്രകാരം വിവാഹം, മതപരമായ ആഘോഷങ്ങൾ, മറ്റ് ചടങ്ങുകൾ എന്നിവിടങ്ങളിൽ ലെെസൻസുള്ള തോക്കുപയോഗിച്ച് പോലും വെടിവയ്ക്കുന്നത് ക്രിമിനൽ കുറ്റമാണ്. രണ്ട് വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. ആർക്കും പരിക്കില്ലെങ്കിലും കേസെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |