SignIn
Kerala Kaumudi Online
Wednesday, 28 August 2024 10.43 PM IST

കൗൺസലിംഗിന് എത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച സംഭവം; ഡോക്‌ടർ കുറ്റക്കാരനാണെന്ന് കോടതി

pocso-case

തിരുവനന്തപുരം: കൗൺസലിംഗിന് എത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സെെക്കോളജിസ്റ്റ് ഡോ. കെ ഗിരിഷ് (59) കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ആജ് സുദർശനാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷാ വിധി വ്യാഴാഴ്ച പറയും. പ്രതിയെ റിമാൻഡ് ചെയ്തു.

മറ്റൊരു ആൺക്കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിൽ ഇതേ കോടതി തന്നെ ഒരു വർഷം മുൻപ് പ്രതിയെ ആറു വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ ഈ കേസിൽ പ്രതി ഹെെക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു.

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രാെഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്റെ വീടായ തണലിനോട് ചേർന്ന് 'ദ പ്രാക്സിസ് പ്രാക്ടീസ് ടു പെർഫോം' എന്ന സ്വകാര്യ സ്ഥാപനം നടത്തിയിരുന്നു. ഇവിടെ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്.

2015 ഡിസംബ‌ർ ആറ് മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോരോഗം വർദ്ധിച്ചു. തുടർന്ന് ഗിരിഷ് മറ്റ് ഡോക്‌ടർമാരെ കാണിക്കാൻ പറഞ്ഞു. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി.

വീട്ടുകാ‌ർ മറ്റ് പല ഡോക്‌ടർമാരെ കാണിച്ചെങ്കിലും രോഗം കുറയാത്തതിനാൽ 2019ൽ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൈക്കാട്രി വിഭാഗത്തിൽ അഡ്‌മിറ്റ് ചെയ്തു. തുടർന്ന് കുട്ടി ഇവിടുത്തെ ഡോക്ടർമാരോട് ഗിരിഷ് തന്നെ പീഡിപ്പിച്ച വിവരം പറയുകയായിരുന്നു. പ്രതി ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നു എന്നും പറഞ്ഞു. മെഡിക്കൽ കോളേജ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, POCSO CASE, CLINIC, COURT, GUILTY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.