തിരുവനന്തപുരം: മയക്കുവെടി വിദഗ്ദ്ധനായ ചീഫ് വെറ്രറിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ ഡെപ്യൂട്ടേഷനുമായി ബന്ധപ്പെട്ട് വനം, മൃഗസംരക്ഷണ വകുപ്പുകൾ തമ്മിൽ തർക്കം. വിഷയം മുഖ്യമന്ത്രിയുടെ മുന്നിലുമെത്തി.
മൃഗസംരക്ഷണ വകുപ്പിലെ ഡോ. അരുൺ സക്കറിയ ഡെപ്യൂട്ടേഷനിലാണ് വനംവകുപ്പിലെത്തിയത്. ഡെപ്യൂട്ടേഷൻ കാലാവധി ഉടൻ അവസാനിക്കുന്നതോടെ നീട്ടണമെന്ന് മൃഗസംരക്ഷണ വകുപ്പിനോട് വനംവകുപ്പ് ആവശ്യപ്പെട്ടെങ്കിലും അനുകൂലമായി പ്രതികരിച്ചില്ല. പകരം കണ്ണൂരിലെ മറ്റൊരു വെറ്ററിനറി സർജനെ നൽകാമെന്നും വ്യക്തമാക്കി.
എന്നാൽ കാട്ടാനകൾ ഉൾപ്പെടെ വന്യജീവി ആക്രമണം പെരുകുന്ന സാഹചര്യത്തിൽ അരുൺ സക്കറിയയുടെ സേവനം തങ്ങൾക്ക് ആവശ്യമാണെന്നാണ് വനംവകുപ്പ് നിലപാട്. അരിക്കൊമ്പൻ, പി.ടി സെവൻ അടക്കമുള്ള കാട്ടാനകളെ മയക്കു വെടിവച്ച് തളച്ച അരുൺ സക്കറിയ വന്യജീവി ദൗത്യങ്ങളിൽ വിദഗ്ദ്ധനാണ്.
വനംവകുപ്പിന്റെ ആവശ്യത്തിൽ മൃഗസംരക്ഷണ വകുപ്പിനോട് മുഖ്യമന്ത്രി അഭിപ്രായം തേടിയിട്ടുണ്ട്. ഇതുവരെ മറുപടി നൽകിയിട്ടില്ലെങ്കിലും അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |